ഒരിക്കലും മറക്കാനാവാത്ത ബാല്യകാല സ്മരണകളിലെ കടിച്ചാൽ പൊട്ടാത്ത ഒരായിരം ഓർമ്മകൾ മനസ്സിലേക്കു പലപ്പോഴും കടന്നുവരാറുണ്ട്.
അവയിൽ ഏറെ പ്രധാനപെട്ട ഒന്നാണ് ലേവൽ കളി (ലേബൽ കളി).....
അവയിൽ ഏറെ പ്രധാനപെട്ട ഒന്നാണ് ലേവൽ കളി (ലേബൽ കളി).....
അവധി നാളുകളിലെ ആവേശവും അതിലുപരി സമയം കൊല്ലിയും. അതായിരുന്നു ലേവൽ കളി.
ഓരോ വർഷവും ഇറങ്ങാറുണ്ട് പുതുപുത്തൻ ലേവൽ. അതാതു വർഷത്തെ ലേവുകളിൽ അതാതു വർഷത്തെ സിനിമാ താരങ്ങളുടെ ചിത്രമാവും ഉണ്ടാവുക. അങ്ങനെ പലതരം ഷീറ്റുകളിൽ വിവിധ മുഖങ്ങൾ.കൂടാതെ ഓരോ ഷീറ്റിനും ഓരോ വ്യത്യസ്ഥ കളറുകൾ.
പുതുപുത്തൻവേലിൻ്റെ മനോഹര വാസന ഇപ്പോഴും മനസ്സിൽ മായാതെ നിൽക്കുന്നു....
അവധി സമയത്ത് കടകളിൽ ലേവൽ എത്തിക്കഴിഞ്ഞാൽ പിന്നെ ആവേശം തുടങ്ങുകയായി.
ഒരു ഷീറ്റിന് 25 പൈസ.ഒരു രൂപയ്ക്ക് 4ഷീറ്റ് വാങ്ങിയാൽ 32 പീസ് ലേവൽ കിട്ടും....
പിന്നീടുള്ള വർഷങ്ങളിൽ വേവലിൻ്റെ വില കൂടിയത് മനസ്സിനെ ഏറെ വിഷമിപ്പിച്ചുവെങ്കിലും കളിയുടെ ആവേശത്തെ അത് അല്പം പോലും ബാധിച്ചില്ല എന്നത് മറക്കാനാവാത്ത മറ്റൊരു ഓർമ്മ....
2 പേരാണ് കളിക്കുന്നത്. ഇരുവരും മാറി മാറി ഓരോ ലേവൽ വീതം വെക്കും. ഇതിനിടയിൽ ലേവലിൽ ഒരേ മുഖം ഇരുവർക്കും വന്നാൽ, എന്നു വെച്ചാൽ കളിയുടെ ഇടയ്ക്ക് ഒന്നാമൻ മമ്മൂട്ടിയുടെ മുഖചിത്രമുള്ള ലേവൽ വെച്ചെന്നു കരുതുക. രണ്ടാമൻ്റെ കൈവശവും ഇതേ ലേവൽ ആണ് ഉള്ളതെങ്കിൽ അതു വരെ കളിച്ച ലേവൽ മുഴുവൻ ഒന്നാമന് എടുക്കാം. അതായത് ഒരേപോലുള്ള മുഖം രണ്ടാമത് ഡിസ്പ്പെ ചെയ്യുന്നവനാണ് ലേവൽ അടിക്കുക. ഇത്തരത്തിൽ കളി മുന്നോട്ടു പോവും....
ലേവൽ കളിയുടെ സമയത്ത് കാണിച്ചിട്ടുള്ള ശ്രദ്ധയും കരുതലുമൊന്നും ഇന്നുവരെ മറ്റൊരു കാര്യത്തിലും കാണിച്ചിട്ടില്ല...
അത്രക്ക് ആത്മാർത്ഥതയും ആവേശവുമായിരുന്നു...
അത്രക്ക് ആത്മാർത്ഥതയും ആവേശവുമായിരുന്നു...
കളി ആവേശത്തോടു മുന്നോട്ടു പോയിക്കഴിഞ്ഞാൽ പിന്നെ മറ്റൊന്നും ശ്രദ്ധിക്കാറില്ല..
ഒരാളുടെ കൈവശമുള്ള ലേവൽ മുഴുവനും തീർത്ത് അവൻ്റെ സങ്കടത്തിനും കണ്ണീരിനും മാത്രമേ ആ കളി അവസാനിപ്പിക്കാനാവൂ.
ഒരാളുടെ കൈവശമുള്ള ലേവൽ മുഴുവനും തീർത്ത് അവൻ്റെ സങ്കടത്തിനും കണ്ണീരിനും മാത്രമേ ആ കളി അവസാനിപ്പിക്കാനാവൂ.
അതിനിടയിൽ മഴ ഒഴിച്ച് വേറെ ഏന്ത് ഭൂകമ്പം വന്നാലും മൈൻഡ് ചെയ്യാൻ മിനക്കെടാറില്ല..
മറ്റയ്ക്കാട് ഭാഗത്ത് ലേവൽ സുലഭമായി ലഭിക്കുന്ന കടയായിരുന്നു മാവേലിക്കാക്കായുടേത് (മുഹമ്മദ് അലി )... കൂടാതെ അക്കാലത്തെ മെയിൻ കളിക്കാരിൽ പലരും ഇതേ ലേവൽ ചില്ലറ വ്യാപാരം നടത്തിയിരുന്നതും മാവേലി കാക്കയുടെ പേടിസ്വപ്നമായിരുന്നു....
എല്ലാ ഏരിയായിലും ഒരു മെയിൻ കളിക്കാരൻ ഉണ്ടാവും.
എല്ലാവരുടെയും ലേവൽ കളിച്ചു പിടിക്കൂന്ന പേടി സ്വപനമായ ഒരാൾ.
അതുപോലെ തന്നെ എത്ര അടിച്ചാലും ലേവൽ കൊടുക്കാത്ത ഒന്നുകൂടി വെക്കണമെന്ന് പറഞ്ഞ് മുഖം ചുളിക്കുന്ന മറ്റൊരു കള്ളക്കളിക്കാരനും ഉണ്ടാവും...
അതുപോലെ തന്നെ എത്ര അടിച്ചാലും ലേവൽ കൊടുക്കാത്ത ഒന്നുകൂടി വെക്കണമെന്ന് പറഞ്ഞ് മുഖം ചുളിക്കുന്ന മറ്റൊരു കള്ളക്കളിക്കാരനും ഉണ്ടാവും...
ഒരിക്കൽ ഒരുത്തൻ്റെ കെട്ടുകണക്കിന് ലേവൽ രണ്ടാമൻ കളിച്ചു പിടിച്ചു. പതിവുപോലെ ഒന്നാമൻ വീട്ടിൽ പോയി. അടുത്ത ദിവസം വെളുപ്പാൻ കാലത്ത് വാതിലിൽ മുട്ട് കേട്ട് ഉറക്കച്ചടവോടെ വാതിൽ തുറന്ന ഒന്നാമനു മുന്നിൽ കരഞ്ഞുകൊണ്ട് രണ്ടാമൻ. കാര്യം തിരക്കിയപ്പോൾ തലേന്ന് കളിച്ച് പിടിച്ച ലേവൽ തിരിച്ച് വേണമത്രേ...;;;;;
.. ഇതും ഒരിക്കലും മറക്കത്ത ഇപ്പോഴും ഇടക്കിടക്ക് പറഞ്ഞ് പെട്ടി ചിരിക്കാറുള്ള മറ്റൊരു ഓർമ്മ....
.. ഇതും ഒരിക്കലും മറക്കത്ത ഇപ്പോഴും ഇടക്കിടക്ക് പറഞ്ഞ് പെട്ടി ചിരിക്കാറുള്ള മറ്റൊരു ഓർമ്മ....
കഷ്ടപ്പെട്ട് കളിച്ച് പിടിച്ച ലേവൽ മറ്റൊരു വൻ കളിച്ച് കൊണ്ടു പോയാൽ പിന്നെ നിരാശയും ദേശ്യവുമാണ്.
തോറ്റ് പിരാന്ത് പിടിച്ചിരിക്കുന്ന സമയത്താവും കൂട്ടത്തിൽ ഏതെങ്കിലുമൊരു കൊച്ചു പയ്യൻ "അണ്ണച്ചി എനിക്ക് 5 ലേവൽ തരാമോ" എന്നു ചോദിക്കുന്നത്.
അതു വരെ അടക്കി വെച്ചിരുന്ന സകല ദേശ്യവും സങ്കടവും ആ പാവത്തിനോടു തീർക്കും.
സർവതും മറന്ന് ഒരു ഭദ്രകാളിയെപ്പോലെ അവനു നേരെ ഉറഞ്ഞു തുള്ളുന്നത് ആ പാവം ഒരു പേടിയോടെ കണ്ടു നിൽക്കും..
സർവതും മറന്ന് ഒരു ഭദ്രകാളിയെപ്പോലെ അവനു നേരെ ഉറഞ്ഞു തുള്ളുന്നത് ആ പാവം ഒരു പേടിയോടെ കണ്ടു നിൽക്കും..
പേട്ടയുടെ അടുത്തുള്ള പല സ്ഥലങ്ങളിലും പൊരിവെയിലത്ത് നടന്ന് കളിക്കാൻ പോയതും കളിച്ചു കിട്ടിയ ലേവൽ ഓരോ കളറിൻ്റെ അടിസ്ഥാനത്തിൽ പല കെട്ടുകളായി അടുക്കി വെക്കുന്നതും ഇടക്കിടക്ക് എടുത്ത് എണ്ണി നോക്കുന്നതും നാലു പേരുടെ മുന്നിൽ വെച്ച് അനിയന്മാർക്ക് നേരെ കുറച്ച് ലേവൽ വെച്ചു നീട്ടുമ്പോൾ കിട്ടുന്ന നിർവൃതിയും ഇന്നും മനസ്സിലെ വിടെയോ അതേപടിയുണ്ട്...
കയ്യിലുള്ള ലേവൽ മുഴുവൻ കളിച്ചു പോയാൽ അന്നു രാത്രി ഉറങ്ങാൻ കഴിയില്ല.
അടുത്ത ദിവസം എങ്ങനെ തിരിച്ചുപിടിക്കാമെന്ന് മനസ്സിൽ കണക്ക് കൂട്ടിവെക്കും.
അടുത്ത ദിവസം എങ്ങനെ തിരിച്ചുപിടിക്കാമെന്ന് മനസ്സിൽ കണക്ക് കൂട്ടിവെക്കും.
എവിടുന്നേലും ചില്ലറ പൈസ കിട്ടുമോയെന്ന് വീടു മുഴുവൻ ആരും കാണാതെ പരതും.
പലപ്പോഴും സങ്കടം കാണുമ്പോൾ പാവം ഉമ്മച്ചി പറയും "എടാ നീ ഇങ്ങിനെ സങ്കടപ്പെടാതെ, ഇനി കളിക്കുമ്പോ ബിസ്മി പറഞ്ഞ് കളിച്ചാൽ മതി കെട്ടോ" എന്ന്..
അക്കാലത്ത് മറ്റയ്ക്കാട് ഏരിയായിൽ ലേവൽ കളിക്ക് മാത്രമായി പ്രത്യേകം ഇരിപ്പിടങ്ങൾ ഉണ്ടാക്കിയിരുന്നു.
നേരം വെളുത്താൽ മുതൽ ഏറെ ഇരുട്ടുന്നത് വരെയും ഈ ഇരിപ്പിടങ്ങളിലൊക്കെ നല്ല തിരക്കാവും.
വീട്ടിൽ നിന്നുള്ള വിളിക്കോ വയർ കത്തുന്ന വിശപ്പിനോ ഈ തിരക്ക് കുറക്കാൻ കഴിഞ്ഞിരുന്നില്ല...
നമ്മെക്കാൾ മുതിർന്നവരോട് കളിച്ചാൽ ലേവൽ ഫുൾ പോവുമെന്നും എന്നാൽ പ്രായത്തിന് താഴ്ന്ന വനോടു കളിച്ചാൽ മുഴുവൻ ലേവലും കളിച്ച് പിടിക്കാം എന്നതുമായിരുന്നു ലേവൽ കളിയുടെ അക്കാലത്തെ നിയമം....
പിന്നീട് അവധി സമയം തീരുമ്പോൾ മനസ്സില്ലാ മനസ്സോടെയാണെങ്കിലും എല്ലാവരും ഒന്നിച്ച് ലേവൽ കത്തിച്ചു കളയുന്നതും മനസ്സിലേക്ക് ഓടിയെത്തുന്നു..
കയ്യിലുള്ള ലേവൽ മുഴുവൻ കളിച്ചു പോയതോർത്ത് ആരും കാണാതെ കണ്ണീർ പൊഴിച്ചതും അതോടൊപ്പം കളിച്ചു കിട്ടിയ ലേവൽ നോക്കി സ്വയം അഭിമാനം കൊണ്ടതും ആരും അത്ര പെട്ടന്ന് മറക്കാനിടയില്ല.
പഴയ കാല നൊസ്റ്റാൾജിയ വീണ്ടും ഓർക്കുവാൻ കൊതിക്കുന്ന ഒരു ഈരാറ്റുപേട്ടക്കാരനും മറക്കാൻ കഴിയാത്ത അക്കാലത്തെ ആർക്കും കെടുത്താൻ കഴിയാത്ത ഒരു ആവേശം തന്നെയായിരുന്നു ഒന്നോ രണ്ടോ മാസം മാത്രം ആയുസ്സുള്ള ലേവൽ കളി...
സമയത്ത് വീട്ടിൽ കേറാത്തതിന് പലപ്പോഴും വീട്ടുകാരുടെ ശകാരം വാങ്ങിത്തന്നതും ഇതേ ലേവൽ തന്നെ...
എന്നാലും അടുത്ത ദിവസവും നേരം വെളുക്കുമ്പോഴേക്കും ഷർട്ടിൻ്റ കീശയിൽ ഉണ്ടാവും ഇതേ ലേവൽ...
എതിരാളിയെ കീഴ്പ്പെടുത്താനുള്ള അടങ്ങാത്ത ആവേശവുമായി വീണ്ടും ഇറങ്ങും... ഇങ്ങനെ എത്രയോ നാളുകൾ.....
ഈ സൗഭാഗ്യങ്ങളൊക്കെയും അവസാനമായി ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായത് നമ്മുടെ ഈ തലമുറയ്ക്കാണ് എന്നത് അല്പം അഹങ്കാരത്തോടെ തന്നെ വിസ്മരിക്കാം......
No comments:
Post a Comment