Saturday, 6 October 2018

മാസ്റ്ററിംഗ് ഓട്ടോ കാഡ്


#പുസ്തക_പരിചയം - 37

🖥 മാസ്റ്ററിംഗ് ഓട്ടോ കാഡ്

✒ ഇൻഫോ കൈരളി..

കംപ്യൂട്ടർ എയ്ഡഡ് ഡിസൈനിംഗ് ( CAD ) എന്ന ആധുനിക കാലഘട്ടത്തിൽ ഒഴിച്ച് കൂടാനാവാത്ത സോഫ്റ്റ് വെയറിനെ 45 ഭാഗങ്ങളിലായി, ഒരു CAD ഉപഭോക്താവ് അറിഞ്ഞിരിക്കേണ്ട, ടൂളുകളും, കമാൻഡുകളും ഉൾകൊള്ളിച്ചും, ഓട്ടോ കാഡ് എന്ത്, എന്തിന്, എങ്ങനെ എന്നതിനേപ്പറ്റിയും വിവരിക്കുന്ന ബൃഹത്തായ പുസ്തകം.

ഇന്ന് ആധുനിക സമൂഹത്തിൽ ടെക്നിക്കൽ ഡ്രോയിംഗുകളാണ് എഞ്ചിനീയർമാർക്കും ഡിസൈനർമാർക്കും ഇടയിലെ പ്രധാന ആശയ വിനിമയ മാദ്ധ്യമം. നാളെ കളുടെ നവീനതയ്ക്ക് ഴെിച്ച് കൂടാനാവാത്ത ടെക്നിക്കൽ ട്രോയിംഗുകൾ പ്രധാനമായും സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ മേഘലകളിൽ അനന്തമാണ്.


ITI,Diploma യുള്ള യുവതി യുവാക്കൾക്ക് വളരെ പെട്ടെന്ന് പഠിച്ചെടുക്കാവുന്ന ആയാസ രഹിതവും, പ്രശംസനീയമാം വിധം പ്രചാരമേറിക്കൊണ്ടിരിക്കുന്നതും, ലക്ഷങ്ങൾ ശബളം വാങ്ങാൻ സാധിക്കുന്നതുമായ ഒരു വൈറ്റ് കോളർ ജോബാണ് ഡിസൈനിംഗ് & ട്രാഫ്റ്റിംഗ്.
ഒരു പുസ്തകം പരിചയപ്പെടുത്തുക എന്നതിലപ്പുറം നമ്മുടെ നാട്ടിലെ തൊഴിൽ രഹിതരായ യുവതി യുവാക്കൾക്ക്
ഈ മേഘലകളിൽ കടന്ന് വരാൻ അവസരമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

വരികള്‍ : Sinaj M Ukkash
Snr MEP draftsman
Al Jaber engineering
Doha Qatar.

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

#പുസ്തക_പരിചയം - 36

യതിചര്യ
നിത്യചൈതന്യയതി
ജീവന്‍ ബുക്‌സ്, ഭരണങ്ങാനം
ആദ്യ പ്രസിദ്ധീകരണം : 1988
വില : 40 രൂപ





ആധുനീക ജനം സഞ്ചാരം പോലും മാധ്യമങ്ങളിലൂടെ വിരല്‍ തുമ്പില്‍ ലോകം
കാണുമ്പോള്‍ വിമാനത്തിലും കപ്പലിലും ബസിലും ടാക്‌സിയിലും കുതിവണ്ടിയിലും കാല്‍നടയുമായി ലോകം മുഴുവന്‍ സഞ്ചരിച്ച് താന്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ വളരെ ലളിതവും സരസവുമായി ഒന്നും വിട്ടു പോകാതെ എഴുതിയ ഈ പുസ്തകം ഒരു വായനക്കാരന്‍റെ നിധിയാണ്.
സ്വാതന്ത്ര്യത്തിന് മുന്‍പ് എന്റെ രാജ്യ്ത്തിന്റെ ഭാഗമായിരുന്ന കറാച്ചിയില്‍ പലപ്രാവശ്യം പോയതിന്റെ ഓര്‍മ്മ സ്വാതന്ത്ര്യത്തിന് ശേഷം പാക്കിസ്ഥാനിലായ കറാച്ചിയില്‍ എത്തിയപ്പോല്‍ അനുഭവപ്പെട്ട വികാരം.
സോക്രട്ടീസിന്‍റെ നാടായ ആദന്‍സ്, പോപ്പിന്‍റെ നാടായ റോം, കെട്ടിടങ്ങളിലെ കരകൗശലം ആസ്വദിച്ച് നിലത്തുനോക്കി നടക്കാന്‍ പറ്റാതെ പിടലിവേദനയും നടുവേദനയും പിടിപെട്ട റോമിന്റെ ഛായാചിത്രം എത്ര മനോഹരമായി എഴുതപ്പെട്ടിരിക്കുന്നു. പഴയ പാഠപുസ്തത്തില്‍ പഠിച്ച വെനീസിലെ കച്ചവടക്കാരന്‍ ഓര്‍മ്മവരുന്ന വെനീസ്, റോമില്‍ നിന്നും വെനീസും കഴിഞ്ഞ് പാരീസിലെത്തുമ്പോള്‍ അക്കിത്തം നാരായണന്റെ കൂടെയുള്ള താമസവും ചിത്രകലാസ്വാദനവും അതിന്റെ നിമ്മാണ വിവരണവും ഏറെ പഠനാര്‍ഹമാണ്.
സാധാരണ വിസിറ്റിങ്ങ്ഗ് വിസയില്‍ ഇംഗ്ലണ്ടില്‍ എത്തിയിരുന്ന യതി, ഇപ്രാവശ്യം കോമവെല്‍ത്ത് പൗരനായിട്ടായിരുന്നു എത്തിയത്. അറിവില്ലായ്മയുടെ കൂടെ അഹങ്കാരവും കൂടി ചേര്‍ത്താല്‍ ജീവിതം നരകമായിത്തീരും എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇംഗ്ലണ്ടിലെ മലയാളി എന്ന് യതി നമ്മെ പഠിപ്പിക്കുന്നു.
ലണ്ടന്‍ യാത്രകഴിഞ്ഞ് വടക്കേ അമേരിക്കയിലായിരിക്ക ഒരു ഗുരുകുലത്തില്‍ വച്ച് കുട്ടികളുമായി നടന്ന സംവാദത്തില്‍ ദൈവം ഉണ്ടോ എന്ന ചേദ്യത്തിന് യതിയുടെ മറുപടി ഇന്നും ലോകത്തിന് കരുത്താണ്. ഇതില്‍ ദൈവം എന്നതിന്റെ കാഴ്ചപ്പാട്, പ്രാര്‍ത്ഥന, ദൈവത്തെ കാണുക, പ്രാര്‍ത്ഥനക്കുത്തരം, അഛ്ചനമ്മമാര്‍ നിര്‍ചനം ഇങ്ങനെ സംവാദങ്ങളും പ്രഭാഷണങ്ങളും ആസ്വാദനവും കൊണ്ട് നിറഞ്ഞ ഒരു യാത്രാവിവരണം ഇന്നലേക്കും ഇന്നിനും നാളേക്കും വേണ്ടിയാവട്ടെ.
'അമ്മേ ലോക പുഷ്പവാടിയില്‍
വിരിയുന്ന എല്ലാപ്പൂക്കളും
ഭഗവദہച്ചനത്തിന് യോഗ്യമാണ്'
ഇന്നത്തെ ആധുനിക അച്ചടി സൗകര്യമില്ലാത്ത 1988 കാലഘട്ടത്തില്‍ അക്ഷരങ്ങള്‍ ഒന്നൊന്നായി നിരത്തി അച്ചടിച്ച ഭരണങ്ങാനം ജീവന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച 300 പേജുള്ള പ്രസ്തുത പുസ്തകം യതിയുടെ ചരിത്ര രേഖയി കാണാന്‍ കഴിയില്ല എന്നത് ഒരു ദുഖ സത്യമാണ്.

വരികള്‍ : മുഹമ്മദ് റഷീദ് പടിപ്പുരക്കല്‍

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

മെയിന്‍ കാംഫ്‌


#പുസ്തക_പരിചയം - 35


മെയിന്‍ കാംഫ്‌
ഹിറ്റ്ലറുടെ ആത്മ കഥ.

''ഓരോ വാക്കിനും നഷ്ടമായത് 125 ജീവിതങ്ങള്‍, ഒരു പേജിന് 47,000 മരണം. ഓരോ അധ്യായത്തിനും 12,00,000 മരണം.'' പ്രസിദ്ധ അമേരിക്കന്‍ പത്രാധിപരും നിരൂപകനുമായ നോര്‍മന്‍ കസിന്‍സ് മെയിന്‍ കാംഫിനെ വിശേഷിപ്പിച്ചത് അങ്ങനെയാണ്. അതായത് ലോകം കണ്ട ഏറ്റവും വിനാശകാരിയായ പുസ്തകം.

രണ്ടാം ലോക മഹായുദ്ധത്തിന് തന്നെ കാരണക്കാരനാവുകയും അറുപത് ലക്ഷം ജൂതരെ കൊന്നൊടുക്കുകയും ചെയ്ത ഹിറ്റ്‌ലര്‍ എന്ന ദുഷ്ട പ്രതിഭയുടെ ആത്മകഥ കേവലമായ കഥ പറച്ചിലല്ല. എന്നാല്‍ ഓരോ താളിലും രക്തം പൊടിഞ്ഞു നില്‍ക്കുന്ന വായനാനുഭവവുമല്ല. മറിച്ച് സമകാലിക അഭിനവ ഫാഷിസ്റ്റുകള്‍ നെഞ്ചിലേറ്റി നടക്കുന്ന ആശയ രൂപരേഖയാണ്.

വരികൾ : ഷമീര്‍ വലിയവീട്ടില്‍

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

ഒറ്റത്തുള്ളി പെയ്ത്ത് എഴുത്തുകാരൻ : അജിത് കുമാർ ആർ


#പുസ്തക_പരിചയം - 34

ഒറ്റത്തുള്ളി പെയ്ത്ത്
എഴുത്തുകാരൻ : അജിത് കുമാർ ആർ

സോഷ്യൽ മീഡിയയിൽ അങ്ങിങ്ങായി ഒറ്റ നോട്ടത്തിൽ കൗതുകം തോന്നിയ ചെറിയ വരികൾ ആരുടെതെന്ന് അറിയാൻ ശ്രമിച്ചു അവസാനം അദ്ദേഹവുമായി പരിചയപെട്ടു. യുവ കവി, പരസ്യ സംവിധായകൻ അജിത് കുമാർ ആർ. !!!

ബുക്ക് ഒന്ന് ഓടിച്ചു നോക്കിയപ്പോൾ എല്ലാ പേജിലും രണ്ടു വരി വെച്ച് കുരുകര കവിതകൾ..
ആദ്യ കാഴ്ചയ്ക്ക് അത്രയേറെ ഭംഗി തോന്നാത്ത വരകൾ..!

രണ്ടും കല്പിച്ചു വായിച്ചു തുടങ്ങി!!!

ആദ്യ വരികൾ,

"നിന്റെ വീട് കഴിയും വരെ
ഇന്നും ഞാൻ ഒഴിച്ചിടാറുണ്ട്
എന്റെ കുടയുടെ പാതി"

ഒരു റീസെന്റ് തേപ്പ് കഴിഞ്ഞതുകൊണ്ടവണം അതങ്ങു നെഞ്ചിൽ കൊളുത്തി ;)

പിന്നെ ഓരോ കവിതകളും ശ്രദ്ധിച്ചു ഞാൻ..

എന്നും കാണുന്ന കേൾക്കുന്ന അനുഭവിക്കുന്ന സാധാരണയയുള്ള പല കാര്യങ്ങളും വളരെ സൂക്ഷ്മമായി പ്രതിപാദിചിരിക്കുന്നു..

കുറിക്കു കൊള്ളുന്നവ ഒരുമുറം...
ഒരിറ്റു നോവിക്കുന്നവ ഒരു പറ..
നെഞ്ചിൽ പ്രണയം തിളപ്പിക്കുന്നത് ഒരറയോളം...

ചിലതൊക്കെ ഇഷ്ടപെടാത്തതായും ഉണ്ട് ..
എല്ലാം ഇഷ്ടപെടുന്ന മനുഷ്യരുണ്ടോ ??

ആദ്യം തോന്നിയ പുച്ഛം പതിയെ ബഹുമാനമായി..
പ്രണയമായി. അത്ര മികവില്ലെന്നു കരുതിയ ചിത്രങ്ങൾ കഥ പറഞ്ഞു തുടങ്ങി..

വളരെ നല്ല ഒരു പുസ്തകം...
എന്റെ ശേഖരത്തിലെ എനിക്ക് പ്രിയപ്പെട്ടതായി മാറ്റിവെക്കപ്പെടാൻ പോകുന്നൊരു പുസ്‌തകം..
ഞാൻ എന്റെ പ്രിയപ്പെട്ടവരെ വായിക്കാൻ നിർബന്ധിക്കാൻ പോകുന്നൊരു പുസ്തകം..
എന്നിങ്ങനെ പോകുന്നു എനിക്ക് നൽകാൻ തോന്നുന്ന വിശേഷണങ്ങൾ..

ഹൈക്കു കവിതകളാൽ ഞാൻ ആദ്യമായി നനഞ്ഞതും ഈ ഒറ്റത്തുള്ളി പെയ്ത്തിൽ തന്നെയാണ്...

പലവട്ടം കണ്ടിട്ടും നാം കാണാതെപോകുന്ന ചിത്രങ്ങളെയും മനസ്സിലൂടെ ഒരു മിന്നല്‍ പിണര്‍പോലെ പാഞ്ഞുപോകുന്ന ചിന്തകളെയും
കുറഞ്ഞ വരികളില്‍ ഒതുക്കി ഒരു കൊച്ചുഫ്രെയിമിലാക്കി എഴുത്തില്‍ വിസ്മയം തീര്‍ക്കുകയാണ് അജിത് കുമാർ
തിരക്ക് പിടിച്ച ലോകത്ത് ഈ സമയമില്ലാത്തകാലത്ത് ഒരു വന്‍ കവിതയെഴുതി
വായനക്കാരനെ മുഷിപ്പിക്കാതെ കുറഞ്ഞ വരികള്‍ കൊണ്ട് ലക്ഷ്യം കാണുന്ന ഈ കഴിവിനെ എത്ര അഭിനന്ദിച്ചാലും അത് അധികമാകില്ല.....

#ഒറ്റവാക്കില്‍...,
ചെറിയകളി വലിയവിജയം..
ചെറുതുള്ളിയിലെ വിസ്മയ കടൽ..

വരികൾ : മുജീബ് റഹ്‌മാൻ

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

പ്രവാസിയുടെ കുറിപ്പുകൾ


#പുസ്തക_പരിചയം - 33

പ്രവാസിയുടെ കുറിപ്പുകൾ



മരുഭൂമിയുടെ വന്യവും സ്‌നേഹാര്‍ദ്രവുമായ ഹൃദയത്തിലൂടെ ഒരു മലയാളി എഴുത്തുകാരന്‍ നടത്തിയ യാത്രകളുടെ ഹൃദ്യസ്മരണകള്‍. പ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രവാസത്തിന്റെയും വാങ്മയ ചിത്രങ്ങള്‍.

വരികൾ: ഷാനസ് പൊന്തനാൽ

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

ചരിത്രം അറിയുന്നവർക്കേ ചരിത്രം സൃഷ്ടിക്കാൻ കഴിയൂ......


#പുസ്തക_പരിചയം - 32

ചരിത്രം അറിയുന്നവർക്കേ ചരിത്രം സൃഷ്ടിക്കാൻ കഴിയൂ......
നെഞ്ചിലേറ്റുന്ന ആശയങ്ങളുടെ ചരിത്രങ്ങൾ എന്നത് ആശയസംസ്ഥാപനത്തിനുള്ള ആവേശവും വഴി തുറക്കലുകളുമാണ്. കൃത്യമായ ചരിത്രാപഗ്രധനത്തിലൂടെ മാത്രമേ പ്രതിസന്ധികളെയും ചതിപ്രയോഗങ്ങളെയും പ്രതിരോധിക്കാനും തകർക്കാനും സാധിക്കൂ.

ഇസ്‌ലാമിനെ സംബന്ധിച്ച് ഏറെ പ്രതിസന്ധി നിറഞ്ഞ ഒരു വർത്തമാന പശ്ചാത്തലമാണ് ഉള്ളത്. ലോകത്ത് ഏറ്റവും സ്വീകാര്യതയുള്ള ഒരു ദർശനം എന്ന നിലയിൽ ഓറിയൻറലിസ്റ്റുകളെ സംബന്ധിച്ച് ഇസ്ലാം എന്നത് അവർക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് കൊണ്ട് തന്നെ ഈ ആശയത്തെ തകർക്കുക എന്നത് അവരെ സംബന്ധിച്ച് അനിവാര്യമായ ഒരു അവശ്യവുമാണ്. ഇവരുടെ മഷിത്തുള്ളികളാണ് ഇന്ന് ഇസ്ലാമിന്റെ പേരിൽ ലോകത്ത് വരവ് വെക്കപ്പെടുന്ന പലതും എന്നത് കൊണ്ട്, ക്യത്യമായ ഇസ്ലാം പഠനങ്ങളാണ് നമ്മെ ആവേശം കൊള്ളിക്കേണ്ടത്.
അങ്ങേയറ്റം വിനാശകരമാണ് ആധുനിക ചരിത്രമെഴുത്തുകാരുടെ ഇടപെടലുകൾ. മുസ്ലീംങ്ങളിൽ ഇസ്ലാമിനെ കുറിച്ച് സംശയവും വിശ്വാസരാഹിത്യത്തിനും വരെ ഈ എഴുത്തുകൾ കാരണമായിട്ടുണ്ട് എന്നത് നിസ്തർക്കമാണ്.

ഇസ്ലാമിന്റെ ചരിത്രം പഠിക്കാൻ അതിന്റെ ഏതെങ്കിലും ഒരു ഘട്ടത്തെ, രാജ്യത്തെ മാത്രം വിശകലനം ചെയ്തു പഠിക്കുക പ്രയാസകരമാണ്. മുസ്ലീംങ്ങളുടെ ഉദ്ധാനപതനങ്ങളും, സാമൂഹിക ജീവിതങ്ങളും, സൈദ്ധാന്ധികവും വീക്ഷണപരമായ സംഘട്ടനങ്ങളും ഏതെങ്കിലും ഒരു ചരിത്ര ഘട്ടത്തിന്റെ വെളിച്ചത്തിലല്ല മനസ്സിലാക്കേണ്ടത് മറിച്ച് നാളിത് വരെയുള്ള സംഭവങ്ങളുടെ കൃത്യതയിലൂടെയാണ്.

സംവത്സരങ്ങളുടെ ചരിത്രവും പാരമ്പര്യവും പേറുന്ന ഇസ്ലാമിന്റെ പൈതൃകങ്ങളെക്കുറിച്ചും അത് ലോകത്തിന് നൽകിയ സംഭാവനകളെക്കുറിച്ചും ആഴത്തിലുള്ള അപഗ്രദ്ധനം സാധാരണക്കാരെ സംബന്ധിച്ച് ആയാസകരമാണ്. എങ്കിൽ പോലും അതിനെ കുറിച്ച് സാമാന്യമായ ബോധ്യം ഉണ്ടാവുക എന്നത് ഇസ്‌ലാമോഫോബിക് ആയ വർത്തമാന കാലത്ത് എറെ അനിവാര്യവുമാണ്.

"ഇസ്ലാമിക സമൂഹം ചരിത്ര സംഗ്രഹം" എന്ന ഗ്രന്ധം ഇതിലേക്ക് കൃത്യമായ വെളിച്ചം നൽകുന്ന ഒന്നാണ്. മുഹമ്മദ് നബി(സ) യുടെ തുടക്കം മുതൽ ഇരുണ്ട കാലഘട്ടം എന്ന് ചരിത്ര പുസ്തകങ്ങളിൽ എഴുതി വച്ചിരിക്കുന്ന ഇസ്‌ലാം ലോകത്ത് പടർന്നു പന്തലിച്ചിരുന്ന കാലഘട്ടവും, ഒന്നുമല്ലാതിരുന്ന സ്പെയിൻ എന്ന രാഷ്ട്രത്തെ ലോക ശാസ്ത്ര സാഹിത്യ മേഖലകളിലെ നേതൃത്വ തലത്തിലേക്ക് ഇന്ന് കാണുന്ന രീതിയിൽ ഉയർത്തിയതിൽ ഇസ്ലാമിന്റെ പങ്കും, ഇന്ത്യ ഉൾപെടെയുള്ള വിവിധങ്ങളായ പ്രദേശങ്ങളിലൂടെയുള്ള ഇസ്ലാമിന്റെ യാത്രയും വളർച്ചയും തളർച്ചയും ഒക്കെത്തന്നെ ഇതിൽ കൃത്യമായി പ്രതിപാദിച്ചിരിക്കുന്നു.

പ്രമുഖ ഇസ്ലാമിക ചരിത്രകാരൻ സർവ്വത്ത് സൗലത്ത് എഴുതി IPH മലയാളത്തിലേക്ക് പരിഭാഷചെയ്ത നാല് വാള്യങ്ങളിലുള്ള ഈ ഗ്രന്ധം പ്രബുദ്ധ വായനക്കാരിലേക്കും, തുടർ ചർച്ചക്കുമായി സമർപ്പിക്കുന്നു.

വരികൾ: സമീർ ഈരാറ്റുപേട്ട

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

അൽ അറേബ്യൻ നോവൽ ഫാക്ടറി


#പുസ്തക_പരിചയം - 31

അൽ അറേബ്യൻ നോവൽ ഫാക്ടറി

ബെന്യാമിൻ്റെ ആടുജീവിതത്തിന് ശേഷം എന്നെ ഏറെ ആകർഷിച്ച നോവലാണ് അദ്ദേഹത്തിൻ്റെ തന്നെ "അൽ അറേബ്യൻ നോവൽ ഫാക്ടറി " .
ഒരു വിദേശ നോവലിസ്റ്റിനായി വിവരശേഖരണത്തിനിറങ്ങിയ പ്രതാപ് എന്ന യുവാവിൻ്റെ അനുഭവങ്ങളാണ് ഇതിൻ്റെ ഇതിവൃത്തം. അന്വേഷണത്തിനിടയിൽ അറേബ്യൻ രാജ്യങ്ങളിൽ നിരോധിച്ച ഒരു നോവൽ പ്രതാപിൻ്റെ കൈയിലെത്തുകയും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇതിൽ വിശദീകരിക്കുന്നത്. ഒരേ സമയം അറബ് ഗവണ്മെന്റിൻ്റെ ഭാഗത്തു നിന്നും ശിയാ വിശ്വാസികളുടെ ഭാഗത്തു നിന്നും ആ നോവലിൻ്റെ പേരിൽ പ്രതാ പിന് ധാരാളം പ്രതിസന്ധികൾ നേരിടേണ്ടി വരുന്നുണ്ട്. അതു കൊണ്ടു തന്നെ പ്രതാപ് ഈ നിരോധിക്കപ്പെട്ട നോവലിൻ്റെ പശ്ചാത്തലത്തെപ്പറ്റി കൂടുതൽ അന്വേഷിക്കുകയും അതിലെ കഥാപാത്രങ്ങളെ കണ്ടു മുട്ടുകയും ചെയ്യുന്നുണ്ട്- വായനയിലുടനീളം വല്ലാത്തൊരു കൗതുകവും ഉദ്വേഗവും ജനിപ്പിക്കുന്ന ഒരു രചനാശൈലിയാണ് ഇതിൻ്റെ സവിശേഷത. ഇതിനോടു കൂടി ബെന്യാമിൻ്റെ തന്നെ" മുല്ലപ്പൂ മണമുള്ള പകലുകൾ " എന്ന നോവലും കൂടി കൂട്ടി വായിക്കുമ്പോഴാണ് വായന പൂർണ്ണതയിലെത്തുന്നത്.

വരികൾ: ആദിൽ ബിൻ ജമാൽ

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

ബന്ധങ്ങളുടെ മന:ശാസ്ത്രം


#പുസ്തക_പരിചയം - 30

ബന്ധങ്ങളുടെ മന:ശാസ്ത്രം

കാലചക്രം അനുദിനം അധിവേഗം കുതിച്ച് കൊണ്ടിരിക്കുന്നു. കൂടെ ബെല്ലും ബ്രേക്കും ഇല്ലാണ്ട് നമ്മളും. ഒരു നിമിഷം നിന്ന നിൽപ്പിൽ തിരിഞ്ഞ് നോക്കാൻ തോന്നിട്ടുണ്ടോ? എന്തിനു ജീവിക്കുന്നു എന്ന്? ആർക്ക് വേണ്ടി ഇങ്ങനെ ഓടുന്നെന്ന്? ഓട്ടത്തിനായിൽ തിരികെ ഒരിക്കലും കിട്ടാത്ത പലതും വീണുപോകുന്നുണ്ടെന്ന് എപ്പോഴേലും തിരിച്ചറിഞ്ഞിട്ടുണ്ടോ?

എങ്കിൽ ഈ പുസ്തകം ഒന്ന് വായിക്കാൻ സമയം കണ്ടെത്തുക, പലതിനുമുള്ള ഉത്തരമായിരിക്കാം ഒരു പക്ഷേ..

ഇന്റർനാഷണൽ NLP (Neuro-Linguistic Programming) ട്രെയ്നറും ഒരുപാട് കൃതികളുടെ രചയിതാവുമായ അഡ്വ: മുഈനുദ്ദിൻ സാഹിബിന്റെ ബന്ധങ്ങളുടെ മന:ശാസ്ത്രം ഒരു വല്ലാത്ത വായനാനുഭവമാണ്. ജീവിത വേഗം കൂടുന്നതിനനുസരിച്ച് ബന്ധങ്ങളിലെ കണ്ണികൾ അതേ വേഗത്തിൽ അകലുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? ഓരോ കണ്ണികൾ അകലുന്തോറും മനസ്സിൽ അശാന്തിയുടെ വിത്ത് പാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?
അകന്ന ബന്ധങ്ങൾ കോർത്തിടുമ്പോൾ കിട്ടുന്ന സുഖം വാക്കുകളിൽ പകർത്തുക അസാധ്യമാണ്. ദാമ്പത്യ ബന്ധം, കുഞ്ഞുങ്ങളുമായുള്ള ബന്ധ, അയൽപക്ക ബന്ധം, സുഹൃദ്ബന്ധം തുടങ്ങി എല്ലറ്റിനെയും വിഷദമായി പ്രതിപാദിക്കുന്നുണ്ട്..
മക്കൾ എന്തുകൊണ്ട് ഇങ്ങനെയായി, തകരുന്ന ദാമ്പത്യം തുടങ്ങി ഉത്തരമില്ലെന്ന് നമ്മൾ കരുതുന്ന പലതിലേക്കുമുള്ള തിരിഞ്ഞു നടത്തമാണ് 'ബന്ധങ്ങളുടെ മന:ശാസ്ത്രം'

വരികൾ : ഫയാസ് മുഹമ്മദ്

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

മരണ പര്യന്തം, റൂഹിൻ്റെ നാൾ മൊഴികൾ


#പുസ്തക_പരിചയം - 29


മരണ പര്യന്തം, റൂഹിൻ്റെ നാൾ മൊഴികൾ


ഇഹലോകജീവിതത്തിലെ ചെളിക്കുഴികളിൽ മുങ്ങിത്താഴ്ന്ന് നിവൃത്തികേടുകൊണ്ട് നിസ്സാരമല്ലാത്ത തെറ്റുകളിൽ അകപ്പെട്ട ബഷീർ എന്ന കഥാപാത്രത്തിൻ്റെ മരണാനന്തര ജീവിതത്തിൽ ആത്മാവ് അനുഭവിക്കുന്ന അതി ഭയാനകമായ അനുഭവങ്ങളാണ് ശംസുദ്ദീൻ മുബാറക്കിൻ്റെ" മരണ പര്യന്തം, റൂഹിൻ്റെ നാൾ മൊഴികൾ എന്ന നോവലിൻ്റെ ഇതിവൃത്തം. ഖുർആനെയും അതിൻ്റെ വ്യാഖ്യാന ഗ്രന്ഥങ്ങളെയും ഉപജീവിച്ച് തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യൻ്റെ മരണാനന്തര ജീവിത പരീക്ഷണങ്ങളെ അനാവരണം ചെയ്യുന്ന ആഖ്യായിക ഒരു പക്ഷെ മരണാനന്തര ജീവിതം ഇതു വരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത മനുഷ്യാത്മാക്കൾക്ക് പുതുമ നല്കുന്ന ഒന്നായിട്ടാണ് തോന്നുന്നത്. മരണ ശേഷമുള്ള ജീവിതത്തെ സംബന്ധിച്ച ഇസ് ലാമിക കാഴ്ചപ്പാട്ഇത്ര സമഗ്രമായി നോവലിന് പ്രമേയമാകുന്നത് ആദ്യമായിട്ടാണെന്ന് തോന്നുന്നു.പുതിയ ലോകത്ത് എത്തുന്ന ആത്മാവിൻ്റെ ഡയറിക്കുറിപ്പുകളായിട്ടാണ് നോവൽ അവതരിപ്പിച്ചിരിക്കുന്നത്- റഖീബ്, അതീദ്, മുൻകർ, നകീർ മാലാഖമാരും മസീഹു ദജ്ജാലും, ഈസാ (അ) മും, ദാബത്തുൽ അർളിൻ്റെയുമൊക്കെ അവതരണവും ,പരലോകത്തെ വിശേഷണങ്ങളും, വിചാരണകളും, വിചാരങ്ങളുമൊക്കെ വരച്ചിടുന്ന ഈ പുസ്തകം തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ് പകരുന്നത്.



വായനയുടെ തുടക്കത്തിൽ വല്ലാത്തൊരു ഭയവും അസ്വസ്ഥതയും അനുഭവപ്പെട്ടങ്കിലും തുടർ വായനയിൽ ആശ്വാസവും ആഹ്ലാദവും നല്കുന്ന അനുഭവങ്ങളും ധാരാളമുണ്ട്.
നരകത്തിലെ ബഷീറിൻ്റെ അനുഭവക്കുറിപ്പുകളെ വായനക്കാരുടെ ഹൃദയങ്ങളിൽ ഉൾക്കിടിലം ഉണ്ടാക്കുന്ന തരത്തിൽ അവതരിപ്പിച്ചതിനോടൊപ്പം തന്നെ നീണ്ട നരകവാസത്തിന് ശേഷം സ്വർഗ പ്രവേശനത്തിനായി കാത്തിരിക്കുന്ന ആത്മാവിൻ്റെ മനോധർമ്മങ്ങളെ വളരെ വശ്യമായി തന്നെ ആവിഷ്ക്കരിക്കാനും നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.
തൻ്റെ മരണശേഷം പ്രിയപ്പെട്ടവർക്ക് ഭൂമിയിലും പരലോകത്തും എന്തു സംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷയിൽ അവരെയും കൂട്ടി സ്വർഗത്തിൽ തനിക്കായി അനുവദിച്ച കൊട്ടാരത്തിലേക്ക് നീങ്ങുന്നതോടെ നോവൽ അവസാനിക്കുന്നു. ഏറെ പുതുമയുള്ള ഈ നോവലിൻ്റെ പ്രസാധകർDC Books ആണ് -



വരികൾ : Sajitha A Khadher



#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

ശില പോലെരു പെണ്‍


#പുസ്തക_പരിചയം - 28

ഈരാറ്റുപേട്ടയുടെ മരുമകൾ നൗസി മുഹമദ്;
താഹ ഇബ്രാഹിംകുട്ടി തടവ നാലിൻ്റെ ഭാര്യ ദുബായിൽ താമസം
നോവലിസ്റ്റിനു പോലും അപരിചിമായ ഒരു സമൂഹത്തെ (തമിഴ് ബ്രാഹ്മിൻസ്) എത്ര നന്നായിട്ടാണ് പരിചയപെടുത്തുന്നത്;
......... :....... പാവപ്പെട്ട തമിഴ' ബ്രാഹ്മണ കുടുബത്തിൽ ജനിച്ചു വളർന്ന പെൺകുട്ടി സാഹചര്യങ്ങൾ മൂലം എത്തിപ്പെടുന്ന ജീവിത പ്രതിസന്ധികളെ തരണം
ചെയ്യുന്ന കഥ; മനസ്സിൻ്റെ ചാഞ്ചല്യങ്ങളും ;വൃക്തി ബന്ധങ്ങളും നിറഞ്ഞ പത്മി :::... ...
ശക്തമായരു സ്ത്രീ കഥാപാത്രമായ പത്മിയെ
വായനകാർക്ക് ഒരു കാലത്തും മറക്കാൻ കഴിയില്ല;
ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർക്കാൻ പറ്റുന്ന
ഭാഷാ സൗന്ദര്യവും; അക്യ ത്രിവുമായ ആഖ്യാന ശൈലിയും വായനക്കാരെ ത്ര്യസിപ്പിക്കും തീർച്ച!
പ്രസിദ്ധികരണം സൈകതം ബുക്സ്
കോതമംഗലം

വരികൾ : സഫീർ ഖാൻസൺ

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

എന്റെ സത്യാന്വേഷണ പരിക്ഷണ കഥ


#പുസ്തക_പരിചയം - 27

എന്റെ സത്യാന്വേഷണ പരിക്ഷണ കഥ
മോഹൻ ദാസ് കരംചന്ദ് ഗാന്ധി

ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ട ഒരു ആത്മകഥ . മോഹൻ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാവിന്റെ ആത്മകഥ .എന്റെ സത്യാന്വേഷണ പരിക്ഷണ കഥ . 507 പേജുകളിലായി തുടിച്ചു നിൽക്കുന്ന മഹാത്മാവിന്റെ ജീവിത കഥ .ഒന്നാം ഭാഗത്ത് ജനനം , മാതാപിതാക്കൾ തുടങ്ങി 44 -ാം ഭാഗമായ വിട എന്ന അദ്ധായത്തോടെ സമാപിക്കുന്നു .സബർമതി ആശ്രമത്തിൽ നിന്നും 1925 നവംബർ മാസം 26 ാം തിയതി എം കെ ഗാന്ധി എന്ന പേരിൽ എഴുതിയിട്ടുള്ള ആമുഖം . ....... ഡോക്ടർ .ജോർജ് ഇരുമ്പയം എഴുതിയ മലയാള പരിഭാഷ പ്രസിദ്ധികരിച്ചിരിക്കുന്നത് നവജീവൻ പബ്ലിഷിങ്ങ് ഹൗസ് അഹമ്മദാബാദ് .അദ്യ എഡിഷൻ 1997 ൽ .എ ന്റെ പക്കലുള്ള 2010 ലെ എഡിഷനിൽ ആകെ 570000 കോപ്പികൾ പുറത്തിറക്കിയിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നു .

വരികൾ : പി പി എം നൗഷാദ്

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

ബർസ(മുഖംതുറന്നിട്ടവൾ)


#പുസ്തക_പരിചയം - 26

ബർസ(മുഖംതുറന്നിട്ടവൾ)
ഗ്രന്ഥകാരി : Dr.ഖദീജമുംതാസ്
വില₹150,2015 ഒക്ടോബറിൽ പബ്ളിഷ്ചെയ്തു. വിതരണം കറന്റ്ബുക്സ്&ഡിസി ബുക്സ്.
അവതാരിക എപി കുഞ്ഞാമു.



റഷീദെന്ന ഡോക്ടറെ വിവാഹം ചെയ്ത ബബിത എന്നതിയ്യസമുദായക്കാരിയായ ഡോക്ടുടെ കുറച്ചുവർഷത്തെ പ്രവാസ ജീവിതമാണിതിവ്രുത്തം.ഒരു മുസ്ലീം സ്ത്രീക്ക് സമൂഹത്തിലും സമുദായത്തിലുമുണ്ടാകുന്ന വിഹ്വലതകളാണ് ഇതിവ്രുത്തം. ഒരു മുസ്ലിംപരിഷ്കർത്താവിന് സ്വമതത്തിൽ നിന്നും നേരിടേണ്ടിവന്ന കുറ്റവിചാരണയെപ്പറ്റി ഇറാനിയൻബുദ്ധിജീവി അബ്ദുൽഖരീം സൊറോഷിന്റെ ലേഖനത്തിന്റെ പിൻബലത്തിലാണ് രചന. ജൻമംകൊണ്ട് മുസ്ലീമെങ്കിലും ഒരുപിടിവിയോജിപ്പാണ് സമുദായത്തോടുള്ളത്. ഹിജറ1400 ലെ ഹറംആക്രമണവും തുടർന്നുള്ള പ്രവാസജീവിതവും ഇതിനിടയിൽ റഷീദിനുണ്ടായ അപകടവും ആറുവർഷംകഴിഞ്ഞുള്ള മടക്കവും ഒരുവിധം നന്നായി വരച്ചുകാണിക്കുന്നു. നബിയെക്കുറിച്ചുള്ള പ്രസ്താവനകൾ ഒരു ഇസ്ലാം വിരുദ്ധ ആശയമാണ് വായനക്കാർക്കുനൽകുന്നത് .

വരികൾ : ജാഫർ സാദിക്ക്

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

"രാഷ്ട്രവിഭാവനം"


#പുസ്തക_പരിചയം - 25

പുസ്തകം; "രാഷ്ട്രവിഭാവനം"
വർഷം:2015
പ്രസിദ്ധീകരിച്ചത്:ഡി സി ബുക്സ്


ഡോ എ പി ജെ അബ്ദുൽകലാ
മും ,ഡോ ശിവതാണുപിളളയുംചേർന്ന് എഴുതിയ "ENVISIONING AN EMPOWERED NATION"(2003) എന്ന പുസ്തകത്തിൻറെ മലയാളപരിഭാഷ. എഴുതിയത് പി വി ആൽബി.

രാജ്യത്തിൻറെ നന്മയ്ക്കായി പ്രവർത്തിയ്ക്കുന്ന ഓരോ പൗരനും സ്വന്തമാക്കേണ്ട പുസ്തകം. മത,സാമൂഹിക അരാജകത്വം നിലനിൽക്കുന്ന നമ്മുടെ നാട്ടിൽ രാജ്യപുരോഗതി എന്നത് തീർത്തും അപ്രസക്തമായിക്കൊണ്ടിരിയ്ക്കുകയാണ്. ഈ സാഹചര്യം വരുന്നതിനും പതിനഞ്ച് വർഷം മുമ്പിറങ്ങിയ ഈ പുസ്തകം സമകാലിക ഇന്ത്യയിലും പ്രസക്തമാണ്. അതിനർത്ഥം രാജ്യം ഇന്നും പുരോഗമിച്ചിട്ടില്ല എന്നതുതന്നെ.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുളള വിദ്യാർത്ഥികളടക്കമുളള യുവജനങ്ങളോട് സംവദിച്ചതിലൂടെ രൂപപ്പെടുത്തിയ ചിന്തകളും ദർശനങ്ങളുമാണ് ഇതിലുടനീളം പങ്കുവെക്കുന്നത്. ഇന്ത്യയെ എങ്ങനെ വൈജ്ഞാനിക തലത്തിലെത്തിയ്ക്കാം എന്നതാണ് ഇതിൻറെ കാതലായ തലം. സാമ്പത്തിക അസമത്വം നിലനിൽക്കുന്ന ഇന്ത്യയുടെ സമഗ്രപുരോഗതി ഇവിടെ ചർച്ച ചെയ്യുന്നു.കോടിക്കണക്കിന് രൂപ ചെലവിട്ട് രാജ്യം നടത്തുന്ന ശാസ്ത്രസാങ്കേതികഗവേഷണങ്ങൾ എന്നും നമുക്ക് അതിശയമാണ്. എന്നാൽ അത്തരം മുന്നേറ്റങ്ങൾ സമ്പത് വ്യവസ്ഥയ്ക്ക് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന് ഈ പുസ്തകം നമുക്ക് വഴികാട്ടിയാകുന്നു.

വിവിധതരം റോക്കറ്റുകളുടെ രൂപകല്പനയും പരിക്ഷണവിക്ഷേപണങ്ങളും ചിത്രസഹായത്താൽ വിശദീകരിയ്ക്കുന്നു. കാർഷികരാജ്യമായി അറിയപ്പെട്ടിരുന്ന
നമ്മുടെ രാജ്യത്തിൻറെ ഇന്നത്തെ അവസ്ഥയ്ക്ക് പരിഹാരമായി കാർഷികരംഗത്തെ തൊഴിൽസാധ്യതകളും, ഭക്ഷ്യസുരക്ഷയും ഊന്നിപ്പറയുന്നു. ഉല്പാദനക്ഷമത വർദ്ധിപ്പിയ്ക്കാൻ സാങ്കേതികവിദ്യയിലൂന്നിയ രണ്ടാം ഹരിതവിപ്ലവസാധ്യതകളും ഇവിടെ അവതരിപ്പിയ്ക്കുന്നുണ്ട്. ആരോഗ്യസുരക്ഷ, വ്യോമഗതാഗതം, പ്രതിരോധം തുടങ്ങി വിവിധമേഖലകളെ സാങ്കേതികവിദ്യയുമായി സംയോജിപ്പിച്ച് 2020 ലെ ഇന്ത്യയുടെ പ്രവർത്തനരൂപരേഖയും ഉയർത്തിക്കാട്ടുന്നു.

രസകരമായ ഒരു വായനാനുഭവം ഈ പുസ്തകം പ്രദാനം ചെയ്യും എന്ന് അവകാശപ്പെടാനാവില്ല.പകരം സാവധാനമുളള വായന നമ്മുടെ മുൻധാരണകളെ തിരുത്തുകയും ചെയ്യും. രാജ്യം അരാജകത്വത്തിലേയ്ക്ക് കൂപ്പുകുത്തുന്ന ഈ കാലയളവിൽ പുരോഗതി ഒരു സ്വപ്നം മാത്രമായി അവശേഷിച്ചുകൂടാ എന്ന് നിശ്ചയദാർഢ്യം ഉളളവർക്ക് ഇത് ഒരു നല്ല വായനാവിരുന്നാകും.

വരികൾ : ഷിനു നയാസ്

#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി

വിശ്വാസവും ജീവിതവും


#പുസ്തക_പരിചയം - 24


പുസ്തകത്തിന്‍റെ പേര്: വിശ്വാസവും ജീവിതവും
ഗ്രന്ഥകാരന്‍ : ഡോ. യൂസുഫുല്‍ ഖറദാവി
വിവര്‍ത്തകന്‍ : പ്രൊഫ. കെ.പി കമാലുദ്ദീന്‍
പ്രസാധകര്‍: ഐ.പി.എച്ച്.
വില : 100 രൂപ.




ഡോ. യൂസുഫുല്‍ ഖറദാവിയുടെ 1969 ല്‍ പ്രസിദ്ധീകരിച്ച 'അല്‍ ഈമാനു വല്‍ ഹയാത്ത്' എന്ന കൃതിയുടെ മലയാള വിവര്‍ത്തനമാണിത്. വിശ്വാസത്തിന്‍റെ അന്തസത്ത വെളിച്ചത്ത് കൊണ്ടു വന്ന് ജീവിതത്തില്‍ ഇഴുകി ചേര്‍ക്കാനുള്ള പ്രചോദനമാണ് വായനക്കാര്‍ക്ക് സമ്മാനിക്കുന്നത്. ഇസ്ലാമിലുള്ള വിശ്വാസം മനുഷ്യ ജീവിതത്തിലുളവാക്കുന്ന സദ്ഫലങ്ങള്‍ വ്യക്തിയുടേയും സമൂഹത്തിന്‍റേയും സംസ്കരണത്തിലും ഭൗതീകവും ആത്മീയവുമായ പുരോഗതിയിലും അത് വഹിക്കുന്ന പങ്ക്, വിശ്വാസരാഹിത്യത്തിന്‍റെ ദൂശ്യങ്ങള്‍ എന്നിവയാണ് കൃതിയുടെ രത്ന ചുരുക്കം. സാധാരണ ഗതിയില്‍ ഈ വിഷയത്തിലുള്ള വരണ്ടതും ഉണങ്ങിയതുമായ ചിന്തകള്‍ക്ക് മുകളില്‍ തീര്‍ത്തും വ്യത്യസ്ഥമായൊരനുഭൂതിയാണ് വായനക്കാരന് ഖറദാവിയുടെ തൂലിക സമ്മാനിക്കുന്നതെന്ന് കൃതിയിലൂടെയൊന്നു സഞ്ചരിച്ചാല്‍ വ്യക്തമാകും.


ഭാഷാ ശൈലിക്ക് വല്ലാത്തൊരു പ്രത്യേകത കാണാം. അത് അനുവാചക ഹൃദയങ്ങളില്‍ അള്ളിപ്പിടിക്കാനുതകുനതാണ്. ഇത് കൂടുതല്‍ പ്രകടമാകുന്നത് മൂല കൃതിയിലാണെന്നു മാത്രം. വെറും വായനയിലുപരി പ്രബോധന ദൗത്യം നിര്‍വഹിക്കുന്ന കൃതി കൂടിയാണിത്.



ചര്‍ച്ച ചെയ്യുന്ന വിഷയം ഖുര്‍ആന്‍ വാക്യങ്ങള്‍ നിരത്തി വിശദീകരിക്കുന്ന രീതിയാണ് ഗ്രന്ഥകാരന്‍ സ്വീകരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വായനാ സുഖം നല്‍കുന്നത് അര്‍ത്ഥവത്തായ കവിതാശകലങ്ങളുടെ കടന്നു വരവാണ്. എന്നാല്‍ കവിതകളുടെ ആശയം ഗദ്യ രൂപത്തിലാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. മൂല കൃതിയിലെ പ്രസംഗ ശൈലി ഏറെക്കുറെ മാറ്റം വരാതെ തന്നെ വിവര്‍ത്തന കൃതിയിലുള്‍പ്പെടുത്തി വിവര്‍ത്തകന്‍ ഗ്രന്ഥകാരനോട് നീതി പുലര്‍ത്തിയിട്ടുണ്ട്.



ചുരുക്കത്തില്‍, വിശ്വാസത്തെ കുറിച്ച് അറിവും പ്രബോധന ദൗത്യവും ചിന്തയും സമഗ്രവും എന്നാല്‍ ഏറ്റവും ലളിതവുമായി നല്‍കുന്ന അമൂല്യ വിവര്‍ത്തന ഗ്രന്ഥമാണ് 'വിശ്വാസവും ജീവിതവും'. അതിനാല്‍ തന്നെ ഓരോ വ്യക്തിയും ജീവിതത്തില്‍ നിര്‍ബന്ധമായും ഒരാവര്‍ത്തിയെങ്കിലും വായിച്ചിരിക്കേണ്ട ഗ്രന്ഥമാണ് 'വിശ്വാസവും ജീവിതവും'.



വരികൾ : നാസിഹ് നജാത്ത്



#പുസ്തകോത്സവം18
#എന്റെ_ഈരാറ്റുപേട്ട
#ഈരാറ്റുപേട്ട_മുൻസിപ്പാലിറ്റി