Wednesday, 18 January 2017

പലായനം 9



"നിങ്ങളുടെയെല്ലാം കടം വീട്ടാന്‍ കുറച്ച് സമയം തരണം, സീസണ്‍ വരെ ഞാൻ ഇവിടെയുണ്ട്ണ്ടാകും ജോലിചെയ്തു കിട്ടുന്ന പണം നിങ്ങള്‍ക്ക് വീതിച്ചു തരാം ബാക്കി ഞാനും അബുവും കൂടി പോയി പിരിച്ച് നിങ്ങളുടെ മുഴുവൻ ഇടപാടുകളും തീര്‍ക്കും" എന്റെ ഉറച്ച വാക്കുകള്‍ കേട്ടവര്‍ ആദ്യം ഒന്നു സംശയിച്ചെങ്കിലും അവര്‍ എന്നെ സൂക്ഷിച്ചൊന്നു നോക്കി ഒരു കൂസലുമില്ലാതെ ഞാൻ നിന്നു വല്യ തുക കിട്ടാനുണ്ടായിരുന്നയാള്‍ അടുത്തു വന്നു ലോഹ്യം പറഞ്ഞ കൂട്ടത്തില്‍ ഒരു കാര്യം ഒാര്‍മ്മപ്പെടുത്തി എന്റെ കടം ആദ്യം വീട്ടിത്തുടങ്ങണം ഞാൻ മൂളി,
ലോകം കീഴടക്കിയ സന്തോഷത്തില്‍ ഞാൻ വീട്ടിലേക്കു മടങ്ങി....
കൂടു തുറന്നു വിട്ട പറവയെപ്പോലെ ദിവസവും ടൗണില്‍ കൂട്ടുകാരുമായി കറങ്ങി നടക്ന്നു ഇതിനിടയില്‍ കുറച്ച് വര്‍ക്കുകളൊക്കെ കിട്ടിത്തുടങ്ങി വെെകാതെ ടൗണില്‍ ഒാഫീസ് തുറന്നു അതിനിടയില്‍ പൊതു തിരഞ്ഞെടുപ്പു വന്നു രാപകലില്ലാതെ ജോലിത്തിരക്ക് കെെ നിറയെ കാശും കിട്ടിയതിലധികവും കടം വീട്ടിക്കൊണ്ടിരുന്നു...

മാസങ്ങള്‍ വേഗം കൊഴിഞ്ഞു വീണു വീണ്ടും സീസണ്‍ വന്നു
എനിക്ക് തിരക്കായതിനാല്‍
അബു പിരിവിന് പോയിത്തുടങ്ങി,കിട്ടിയ പിരിവുകള്‍ കൊണ്ട് അബുവും കടങ്ങള്‍ വീട്ടി, ഞാൻ നാട്ടില്‍ സ്ഥിരതാമസമൊക്കെയായി പലരും എനിക്ക് വിവാഹാലോചനകളുമായി വന്നു ഇരുപത്തിനാലു വയസ്സു കഴിഞ്ഞപ്പോള്‍ തന്നെ ഞാൻ പുര നിറഞ്ഞു നില്‍ക്കുന്ന യുവാവായി വെെകാതെ വിവാഹം(1989) കഴിഞ്ഞു പാലായില്‍ പരസ്യ സ്ഥാപനത്തിന് ഒരു ബ്രാഞ്ച് കൂടി തുടങ്ങി
ആദ്യത്തെ കണ്‍മണി പെണ്ണായിരിക്കണമെന്ന് ആഗ്രഹിച്ചതു പോലെ ഒരു മകളുണ്ടായി ആയിഷ (1991)..
പുതിയ പുതിയ ആര്‍ട്ടിസ്റ്റുമാര്‍ നാട്ടില്‍ ഉയര്‍ന്നു വന്നു , വര്‍ക്കില്‍ നിന്നും കാര്യമായി വരുമാനമില്ല

ചിലവ് കൂടി ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളുടെ എണ്ണം കുറഞ്ഞു തുടങ്ങി അതിനിടെ വാഗമണ്‍, ഏലപ്പാറ, ഉപ്പുതറ ഏരിയാകളില്‍ ശനിയും ഞായറും തവണ വ്യവസ്ഥയില്‍ തുണിക്കച്ചവടം തുടങ്ങി അതിരാവിലെ എന്റെ "ലാംബി"യുമായി പോകും സന്ധ്യയാകുമ്പോള്‍ മടങ്ങിവരും സാമാന്യം നല്ല കച്ചവടം ആയിരുന്നു വാഗമൺ അന്നൊരു ടൂറിസ്റ്റ് കേന്ദ്രം ആയിട്ടില്ല,തേയിലത്തോട്ടം തൊഴിലാളി കളായിരുന്നു കസ്റ്റമേഴ്സ് ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഗട്ടര്‍ മാത്രമുള്ള എസ്‌റ്റേറ്റ് റോഡുകളിലൂടെയുള്ള നിരന്തര ഒാട്ടത്തില്‍
ഒരു ദിവസം സ്കൂട്ടര്‍ നടുവേ ഒടിഞ്ഞു പകുതി ഒരു വശത്തേക്ക് മറിഞ്ഞു വീണു ഇരുന്നൂറോളം കിലോമീറ്റർ ദൂരം വരുന്ന റൂട്ട് കവറു ചെയ്യാന്‍ വണ്ടിയില്ലാതെ കഴിയില്ലായിരുന്നു മറ്റൊരു വണ്ടി വാങ്ങാന്‍ കപ്പാസിറ്റിയുമില്ല കുറച്ചൊക്കെ ബസ്സില്‍ പോയി പിരിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല ഒാഫീസ് പ്രവർത്തനവും അവതാളത്തിലായി അങ്ങിനെ അതും ഏതാണ്ട് നിന്നു...
മനസ്സ് വല്ലാതെ തകര്‍ന്നു എവിടെയും പരാജയം മാത്രം അടുത്തൊരു പലായനത്തിനു സമയമായി എന്ന് മനസ്സ് മന്ത്രിച്ചു തുടങ്ങി..അങ്ങിനെയിരിക്കെയാണ് ഷെയർ മാര്‍ക്കറ്റിനെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയത് കഷ്ടപ്പാട് വേണ്ട ഭാഗ്യമുണ്ടെങ്കില്‍ നല്ല വരുമാനം കുറച്ച് പണം മുടക്കി നോക്കി ചെറിയ ലാഭം കിട്ടിത്തുടങ്ങി പിന്നെ പിന്നെ ദിവസവും കൊച്ചി സ്റ്റോക്ക് എക്സ്ചേഞ്ചിലേക്ക് പോകും ബ്രോക്കറെ കണ്ട് ഒാര്‍ഡര്‍ കൊടുക്കും
വില കൂടുമ്പോള്‍ വില്‍ക്കും ഒാഹരിവിപണി മുകളിലേക്ക് മാത്രം പോകുന്ന കാലമായിരുന്നു...

അവിടെയും വലിയ തട്ടിപ്പുകള്‍ നടക്കുന്നതിനാല്‍ അല്‍പം പ്രയാസം നേരിട്ടു അതായത് ഒരു അംഗത്തിന് (ബ്രോക്കര്‍ക്ക്) അഞ്ചും ആറും അസിസ്റ്റന്റ് കാണും നമ്മള്‍ അവരുമായാണ് വാങ്ങലും വില്‍ക്കലും നടത്തുന്നത് നമ്മള്‍ ഒരു കമ്പനിയുടെ ഷെയർ വാങ്ങാന്‍ പറഞ്ഞാല്‍ അയാൾ മുകളിലെ ട്രേഡിംഗ് ഫ്ലോറിലേക്ക് പോയി അപ്പോൾ തന്നെ കിട്ടുന്ന വിലക്ക് അതു വാങ്ങും (ഇന്ന് എല്ലാം ഒാണ്‍ ലെെനാണ് നമുക്ക് വില കണ്ട് വാങ്ങാം വില്‍ക്കാം) അവിടെ തന്നെ നിന്ന് വിലകൂടിയാല്‍ അത് വിറ്റ് അയാൾ ലാഭമെടുക്കും അത് വിലകൂടിപ്പോയി വാങ്ങിയില്ല എന്ന് പറയും വില കുറഞ്ഞാല്‍ താഴെ വരും വാങ്ങിയിയിട്ടുണ്ടെന്നു പറയും വീണ്ടും വില കൂടിയാല്‍ മാത്രമേ നമുക്ക് ലാഭം കിട്ടുകയുള്ളു, നിമിഷം തോറും വില കൂടുകയും കുറയുകയും ചെയ്യുന്ന ഷെയര്‍ വിലയുടെ ക്ളാസിംഗ് സമയത്തെ വില മാത്രമാണ് പിറ്റേന്ന് പത്രത്തില്‍ വരിക. തല്‍സമയം വിലവിവരങ്ങളറിയാനോ ഇയാളെ കോണ്‍ടാകറ്റ് ചെയ്യാനോ നമുക്ക് ട്റേഡിംഗ് ഫ്ലോറിലേക്ക് പോകാനോ ഒരു വഴിയുമില്ല,മൊബൈൽ സര്‍വീസ് ആരംഭിച്ചിട്ടില്ലാത്ത കാലം...

അവിടെയും കുറേ പയറ്റി രക്ഷയില്ല, പക്ഷേ പുതിയൊരു ബിസിനസ് കൂടി പഠിച്ചു അങ്ങിനെയിരിക്കെയാണ് കോട്ടയത്ത് സ്വകാര്യ സ്റ്റേോക്ക് എക്സ്ചേഞ്ച് വരുന്നത് *മയൂര സെക്യൂരിറ്റീസ്* തുടക്കത്തിലേ അവിടൊരു അംഗത്വം കിട്ടി അതായത് ഇവിടെ നേരിട്ട് ഷെയർ വാങ്ങാം വില്‍ക്കാം കമ്പനിക്ക് വളരെ ചെറിയ കമ്മീഷന്‍ കൊടുക്കണം താമസിയാതെ ഞാനവിടത്തെ നിറ സാന്നിധ്യമായി സാമാന്യം വരുമാനം കിട്ടിത്തുടങ്ങി...
അങ്ങിനെ അടുത്ത പാലായനത്തിനു സമയമായതായി എനിക്കു തോന്നി ഇത്തവണ ഭാര്യയും ഒന്നര വയസായ മകള്‍ ആയിഷയുമുണ്ട് കൂടെ,
'മയൂര'യില്‍ വെച്ചു
പരിചയപ്പെട്ട ഹാഷിം വഴി വാടകക്കൊരു വീടെടുത്തു
കുടുബ വീട്ടില്‍
നിന്നുള്ള പുറപ്പെടല്‍
വികാര നിര്‍ഭരമായിരുന്നു... ഏറ്റവും സുന്ദരമായ കുറേ നല്ല നിമിഷങ്ങള്‍ സമ്മാനിച്ച സന്തുഷ്ടമായ ജീവിതമായിരുന്നു കോട്ടയത്ത്...
(തുടരും)

പലായനം 10
ഇബ്രാഹിം കാമ്പസ് 
ഒറിജിനല്‍ പോസ്റ്റ്‌

No comments:

Post a Comment