പ്രഭാകരൻ ചേട്ടന്റെ ചായക്കടയില്‍ നിന്നും
സഖാവിന്റെയും ജോര്‍ജിന്റെയും മുറുക്കാന്‍ കടകളില്‍ നിന്നും പിരിവ് കിട്ടാനുണ്ടായിരുന്നതിനാല്‍
മുകളിലായി കുറച്ച് സ്ഥലമുണ്ട് അതില്‍ കുറെ കൃഷികളും അതിലൊരു ഒരു ഒാലഷെഡ്ഡുമുണ്ട് ഞാൻ അതിനെ "ഞൂഞ്ഞിന്റെ എസ്‌റ്റേറ്റെന്നാ" പറയ്ക മനസ്സ് വല്ലാതെ പ്രക്ഷുബ്ദമാകുമ്പോള്‍ ഞങ്ങള്‍ അവിടെ പോയിരിക്കും വലിയ പാറയുടെ മുകളിരുന്ന് ചില രണ്ട് വരി കവിതയൊക്കെ കുറിക്കും,ദൂരെ "കല്ലാര്‍കുട്ടി''
അണക്കെട്ട് നിറഞ്ഞതിനാല്‍ തുറന്ന് വിടുന്ന വെള്ളം പതഞ്ഞു പൊങ്ങി പുഴയില്‍ പതിക്കുന്ന മനോഹരമായ ദൃശ്യം കണ്ടങ്ങിരിക്കും കപ്പയോ കാച്ചിലോ പറിച്ച് ഷെഡില്‍ പുഴുങ്ങി തിന്നും പാറക്കെട്ടിലെ ഉറവ വെള്ളം കെെക്കുമ്പിളില്‍ പിടിച്ച് കുടിക്കും...
ആഴ്ചതോറും കൊടുക്കേണ്ട പണം മാസങ്ങളായി കിട്ടാതായ സ്ഥിതിക്ക് ഒരിക്കല്‍ എന്നെ തിരഞ്ഞ് അവര്‍ ഇവിടെ വരുമെന്നും കണ്ടുകിട്ടിയാല്‍ എന്നെ സിറ്റിയിലിട്ട് ഉപദ്രവിക്കുമെന്നും ഞാൻ ഒരുപാട് ഭയപ്പെട്ടിരുന്നു.... എന്റെ ബാദ്ധ്യതകള്‍ അറിഞ്ഞിരുന്ന ഞൂഞ്ഞ് പറയുമായിരുന്നു
"ഇബ്രായീ പണം തന്നു സഹായിക്കാനുള്ള കഴിവെനിക്കില്ല പക്ഷേ നീ പറഞ്ഞാല്‍ അവന്മാരെ ഞാൻ പോയി കൊന്നിട്ടു വരാം"
ആ സ്നേഹത്തിന് മറുപടി പറയാൻ എനിക്ക് വാക്കുകളില്ലായിരുന്നു. ...
ഒരു ദിവസം ജാവാ മോട്ടോര്‍ സെെക്കിള്‍ വന്നു നിന്നതുപോലൊരു ശബ്ദം കേട്ടു സപ്തനാഡികളും തളര്‍ന്ന ഞാൻ വെളിയിലേക്ക് നോക്കി ഏതൊന്നിനെ ഞാൻ ഭയപ്പെട്ടോ അത് മുന്നില്‍ നാട്ടുകാര് കാണാതിരിക്കാന്‍ മുറിയിലേക്ക് ക്ഷണിച്ചു തല്ല് കൊണ്ടാലും ആരും കാണില്ലല്ലോ ഏററവും കൂടുതൽ തുക ഇദ്ദേഹത്തിനാണ് കൊടുക്കാനുള്ളത്...തീ പാറുന്ന ചുവന്ന കണ്ണുകളോടെ അയാള്‍ പരിസരമാകെ വീക്ഷിച്ചു മണ്ണെണ്ണ സ്റ്റൗവില്‍ കഞ്ഞി വെന്ത് തുളുമ്പുന്നു പേടിച്ചരണ്ട എന്റെ മുഖഭാവം കണ്ടിട്ടാവാം തല്ലിയില്ല അവസ്ഥകളെല്ലാം പറഞ്ഞു... ഇനിയെന്നെ ഇവിടെ വരുത്തരുതെന്ന താക്കീതോടെ അയാൾ മടങ്ങി...ഞാനൊരു നെടുവീര്‍പ്പിട്ടു....
മഴ അല്‍പം കുറഞ്ഞു കാപ്പിയും കുരുമുളകും കായ്കളായിത്തുടങ്ങി
എങ്കിലും പുഴ കടക്കാറായിട്ടില്ല ശാലിനിയെ കാണണമെങ്കില്‍ ബസ്സില്‍ "കരിമ്പനില്‍"പോയി അവിടുന്ന് ജീപ്പില്‍ മുരിക്കാശ്ശേരിയിലെത്തി
നാലു കിലോമീറ്റർ വീണ്ടും നടക്കണം
അതേ പോലെ തിരിച്ചും കെെയില്‍ അതിനുള്ള കാശുമില്ല, പുഴയിലെ വെള്ളം കുറയാനായി കാത്തിരുന്നു...
ഇതിനിടയില്‍ ഒന്നു രണ്ടുപേര്‍ വാച്ച് പണയമായും പിരിവിനു പകരമായും തന്നിരുന്നു അതിനിടയിലാണ് ചുമട്ടുകാരന്‍ സാബു കാലു പിടിച്ച് കുറച്ച് പെെസ കടം വാങ്ങിയത് ജാമ്യത്തിനായി വാച്ചും തന്നു ഒരാഴ്ച അധി പറഞ്ഞിട്ടിപ്പോള്‍ മാസങ്ങളായി അവരൊന്നും തിരിച്ചെടുക്കുന്ന ലക്ഷ്മില്ലാത്തതിനാല്‍ ചേലച്ചുവട്ടില്‍ കുരിയാച്ചന്റെ കടയില്‍ കൊണ്ടു പോയി ഒന്നിച്ചു പണയം വെച്ചു അത്യാവശ്യ കാര്യങ്ങൾ നടത്തി ഒന്നിച്ചു വെച്ചതിനാല് കൂടുതല്‍ പെെസയും കിട്ടി പക്ഷേ സാബു വാച്ച് തിരിച്ചാവശ്യപ്പെട്ടപ്പോള്‍
എസ്‌റ്റേറ്റില്‍ ചേമ്പ് കാന്താരി മുളക് ഞെരിച്ച് തിന്നുന്നതിനിടയില്‍ ഞൂഞ്ഞ് പറഞ്ഞു "സാബുവിന്റെ വാച്ചെടുത്തു കൊടുത്തില്ലേല്‍ പ്രശ്നമാകും അവന്‍ പെശകാ.." പതിനായിരങ്ങള്‍ കിട്ടാനുള്ള നാട്ടില്‍ അഞ്ഞൂറ് രൂപക്ക് വേണ്ടി ഞാൻ കയറാത്ത വീടുകളില്ല കുരുമുളക് തെെ വില്‍ക്കാന്‍ ബെന്നിയുമായി പോയി [*]നഷ്ടം വന്നതിനാല്‍ ക്യാമറയുംപണയത്തിലായിരുന്നു
കാര്യങ്ങൾ കെെവിട്ടു പോകുമെന്നായി ഞായറാഴ്ച പിരിവിന് പോയെങ്കിലും ഒന്നുരണ്ടു വീടുകളില്‍ നിന്ന്ന്നുമായി കുറച്ച് രൂപ കിട്ടി, തടിപ്പാലം വീണ്ടും വന്നു പുഴയിലേക്ക് വെറുതേ നോക്കി എന്റെ മനസുപോലെ ഗര്‍ത്തങ്ങളും ചുഴികളും അടിയൊഴുക്കും ഉണ്ടെങ്കിലും പുറമേ ശാന്തമായൊഴുകുന്നു....
അക്കരെ കുന്നുകയറുമ്പോള്‍ അലക്കിയ തുണിയുമായി ശാലിനിയും അമ്മയും മുന്നില്‍ മാസങ്ങള്‍ക്കിടയിലെ കൂടിക്കാഴ്ച ഒന്നും മിണ്ടാനായില്ലെങ്കിലും കണ്ടത് തന്നെ മഹാഭാഗ്യം എന്റെ മുഴുവൻ അവസ്ഥയും പറയണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷേ അവസരം കിട്ടിയില്ല വീട്ടില്‍ നിന്നിറങ്ങി കുറച്ച് നടന്നു അപ്പോള്‍ ആ പിന്‍വിളി കേട്ടു "ചേട്ടായീ..."എന്നെ കണ്ടതിലുള്ള സന്തോഷത്തില്‍ വിടര്‍ന്ന പുഞ്ചിരി മനസു നിറക്കുന്നതായിരുന്നു... "വയിരികില്‍ നിന്ന്ന്ന് സംസാരിച്ച് വെറുതെ ആള്‍ക്കാരെകൊണ്ട് പറയിക്കണ്ട മറ്റന്നാള്‍ വെെകിട്ട് ഞാൻ പുഴക്കടവില്‍ വരാം എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്... അതിനുശേഷം നമുക്ക്ക്കൊരു തീരുമാനമെടുക്കാം"
" ഞാൻ കാത്തിരിക്കും ,മറക്കല്ലേ" "ഇല്ല ഉറപ്പായും വരും"
ഞാൻ കുറച്ച് വീടുകളിലും പോയി തിരിച്ചു പോകുമ്പോള്‍ അവള്‍ ഒപ്പം വന്നു എന്റെ മനസ്സ് പങ്കായം നഷ്ടപ്പെട്ട തോണി പോലെ ഉലഞ്ഞാടിയിരുന്നു കണ്‍മറയുന്നത് വരെ അവള്‍ മ്ളാന വദനയായ് നോക്കി നിന്നു ഞാനും തിരിഞ്ഞു നോക്കി നോക്കി മണ്‍തിട്ടയിലൂടെ താഴേക്കിറങ്ങുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്തൊരു നൊമ്പരം എന്നില്‍ ആഴ്ന്നിറങ്ങുന്നുണ്ടായിരുന്
വേഗം പുഴ കടക്കുന്നതിനിടയില്‍ ഒന്നുകൂടി തിരിഞ്ഞ് നോക്കി...
വെെകിട്ട് സാബു വന്നു "നാളെയൊരു ദിവസം കൂടി മറ്റന്നാള്‍ എന്റെ വാച്ച് തന്നില്ലെങ്കില്‍ എന്റെ തനി രൂപം കാണും"..എസ്‌റ്റേറ്റില്‍ ഞങ്ങള്‍ മൂവരും ഒത്തുകൂടി കാര്യങ്ങൾ ആലോചിച്ചു ബെന്നി പറഞ്ഞു "ഇബ്രായി തല്‍ക്കാലം നാട്ടില്‍ പോകുക കുറച്ച് പെെസയുമായി മടങ്ങി വരിക അപ്പോള്‍ സീസണുമാകും" "അത് ശരിയാ രണ്ട് മൂന്ന് മാസം ഇവിടെ അരപ്പട്ടിണിയില്‍ കഴിയുന്നതിലും ഭേദം അതാണ്"
"പക്ഷേ സാബു ടൗണിലെപ്പോഴും കാണും പോകുന്നത് അവനറിയരുത്..." "അപ്പോള്‍ എന്ന് " "കൂടുതൽ ആലോചിക്കാനില്ല നാളെത്തന്നെ" യാത്രക്കുള്ള എല്ലാ പ്ളാനും തയ്യാറാക്കി അത്യാവശ്യ സാധനങ്ങളെല്ലാം പായ്ക്ക് ചെയ്തു മറ്റന്നാള്‍ വെെകിട്ടാണ് ശാലിനിയെ കാണേണ്ടത് അന്നാണ് സാബുവിന്റെ അവധിയും ഞാൻ വല്ലാതെ ടെന്‍ഷനിലായി..
ഞങ്ങള്‍ തമ്മിലെ യാത്ര പറയല്‍ പറഞ്ഞറിയിക്കാനാവാത്ത സങ്കടം നിറഞ്ഞതായിരുന്നു...
ഞാൻ നിധിപോലെ കെെയ്യില്‍ കെെയില്‍ കെട്ടിയിരുന്ന സീക്കോ ഫെെവ് ഗോള്‍ഡ് "ചേലച്ചുവട്ടി"ല്‍ പണയം വെച്ചു കിട്ടിയ മുന്നൂറ് രൂപ കൊണ്ട് പണയമിരുന്ന ക്യാമറ തിരിച്ചെടുത്തു, പിറ്റേന്നു അതിരാവിലെ ഞങ്ങള്‍ പറഞ്ഞുറപ്പിച്ച പ്രകാരം ബെന്നി ലഗ്ഗേജുമായ് റോഡിലൂടെ താഴേക്കും വെറും കയ്യുമായ് ഞാൻ മുകളിലേക്കും നടന്നു ഞൂഞ്ഞ് ടൗണില്‍ സാബുവുമായ് സംസാരിച്ച് നിന്നു (ആ ബസ്സില്‍ അവന്‍ കയറാതിരിക്കാന്‍) താഴേന്ന് ബസ് കിതച്ച് എന്റെ മുന്നില്‍ നിന്നു ബെന്നി ഇറങ്ങി ഞാന്‍ ആരും കാണുന്നതിനു മുന്നേ വേഗം ബസ്സില്‍ കയറി....
പറഞ്ഞതു പോലെ ഡോറിനു പിന്നിലെ സീറ്റിനടിയില്‍ പെട്ടി ഭദ്രം യാത്രക്കാരെ ആകെയൊന്നു നോക്കി പരിചയക്കാരുണ്ടാവല്ലേ ഭാഗ്യം ആരുമില്ല സീറ്റുകള്‍
കാലിയായിരുന്നു....
കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു ഇടതു വശത്തെ സെെഡ്
സീറ്റിലിരുന്നു താഴെ പെരിയാർ പാറക്കെട്ടിനിടയിലൂടെ കുത്തിയൊഴുകുന്നു, കണ്ണുകള്‍ പിന്നിലേക്ക് പോയി വലിയ വളവുകളില്‍ പൊട്ടു പോലെ ആ തടിപ്പാലവും മറുകരയിലേക്ക് നീളുന്നു കാട് പിടിച്ചമാതിരിയുള്ള കുരുമുളക് തോട്ടവും അകലെകലെയായ് മറഞ്ഞു...അതിനുള്ളിലെ കൊച്ചു വീട്ടില്‍ എന്റെ ശാലിനി...നാളെ അവള്‍ പുഴക്കരയില്‍ വന്നു കാത്തു നില്‍ക്കും എന്നെക്കാണാഞ്ഞ് സങ്കടത്തില്‍ മടങ്ങും...പക്ഷേ അതൊരു അവസാന യാത്രയായിരുന്നെന്ന് ഞാൻ പോലുമറിഞ്ഞില്ല...
(തുടരും)
പലായനം 8
ഇബ്രാഹിം ക്യാമ്പസ്
ഒറിജിനല്‍ പോസ്റ്റ്

No comments:
Post a Comment