Wednesday, 18 January 2017

പലായനം 6



ഒാണക്കച്ചവടം  
പ്രതീക്ഷിച്ചതു പോലെ വന്നില്ലെങ്കിലും വലിയ കുഴപ്പമുണ്ടായില്ല കിട്ടിയ പിരിവ് മൊത്തക്കച്ചവടക്കാര്‍ക്ക് കൊടുത്തു എങ്കിലും ഭീമമായൊയൊരു സംഖ്യ ഇനിയും കൊടുക്കാനുണ്ട് അതിന്റെ ഇരട്ടിയോളം കിട്ടാനുമുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ആശ്വാസം... പുതുതായി ചരക്കെടുത്തില്ല ഒാണസദ്യ കഴിക്കാന്‍ പലരും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു ശാലിനിയുടെ വീട്ടിലും ക്ഷണമുണ്ടായിരുന്നു ആത്മസുഹൃത്തായ ബെന്നിയുടെ അമ്മ ആദ്യമേ വിളിച്ചിരുന്നതിനാല്‍ എല്ലാവരും കൂടി അങ്ങോട്ട് പോയി ചോറും കറീം കഞ്ഞീം കപ്പേം എല്ലാം കഴിഞ്ഞു രാത്രിയായി തോളൊപ്പം വളര്‍ന്നു നില്‍ക്കുന്ന പുല്‍ച്ചെടികള്‍ വകഞ്ഞു മാറ്റി ഇരുട്ടില്‍ മലയിറങ്ങുമ്പോള്‍ എനിക്ക് വല്ലാത്ത ഭയമുണ്ടായിരുന്നു, വെെകിട്ട് പായസം കുടിക്കാനെത്തുമെന്നു ശാലിനിയോടു പറഞ്ഞ കാര്യം മറന്നേ പോയി അന്നു രാത്രി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ ക്ഷമാപണം നടത്തിക്കൊണ്ടൊരു കത്ത് എഴുതി തുടങ്ങി എഴുതിയിട്ടൊന്നും ശരിയായില്ല പേപ്പര്‍ മാറിമാറി ശെരിയാകുന്നത് വരെയെഴുതി, പിറ്റേ ദിവസം ഞായറാഴ്ച ശാലിനിയുടെ വീടിന്റെ ഏരിയായിലേക്കാണ് പിരിവ് വഴിയില്‍ പല വീട്ടിലും ആളില്ല പലരും വിരുന്നു പോയിരിക്കുന്നു ഇന്ന് നേരത്തേ പുഴ കടന്നു ശാലിനി യുടെ വീടും കാലിയായിരുന്നു...
നല്ലൊരു പിരിവ് പ്രതീക്ഷിച്ചിരുന്നു പക്ഷേ വളരെ കുറവായിരുന്നു കിട്ടിയ തുമായ് റൂമിലെത്തി അന്ന് സിറ്റിയിലും ആളുകൾ കുറവായിരുന്നു,അടുത്ത ദിവസം ചതയ ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് സിറ്റിയില്‍ വലിയ ഘോഷയാത്ര ഉണ്ടായിരുന്നു കടയുടെ വരാന്തയില്‍ ഞാൻ കാത്തു നിന്നു അവള്‍ ഒളികണ്ണിട്ടു നോക്കിയതല്ലാതെ ചിരിച്ചില്ല അന്ന് രാത്രിയിൽ ജനറേറ്റര്‍ വെച്ചു ടിവിയില്‍ വീഡിയോ കാസറ്റിട്ട് സിനിമാ പ്രദര്‍ശനം നടന്നു
അവിടെ ഉല്‍സവത്തിനുള്ള ആള്‍ക്കൂട്ടമുണ്ടായിരുന്നു "രാജാവിന്റെ മകനും" വേറെ
ഏതോ രണ്ടു സിനിമകളും ആള്‍ത്തിരക്കിനിടയില്‍ കണ്ണുകള്‍ പല തവണ കൂട്ടിമുട്ടിയപ്പോള്‍ അവള്‍ ഗോഷ്ടി കാട്ടിയെങ്കിലും അവസാനം ഒരു പുഞ്ചിരി വിടര്‍ന്നതോടെ ആ കത്ത് കൊടുക്കേണ്ടി വന്നില്ല സമ്മാനം കിട്ടിയതോടെ വീട്ടുകാരെല്ലാവരുമായി നല്ല അടുപ്പവുമായി.....
ഒരു ദിവസം കല്യാണ  ഫോട്ടോ എടുക്കാന്‍ "തോപ്രാംകുടി" യില്‍ പോയി വരും വഴി മുരിക്കാശ്ശേരിയിലെത്തി സ്കൂൾ വിടുന്ന സമയമായതിനാല്‍ ഒരു സിഗററ്റൊക്കെ വലിച്ച് അല്‍പം കാത്തു നിന്ന്ന്നു, കുട്ടികളെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ ഞാൻ നടന്നു തുടങ്ങി അപ്പോഴാണ് "ചേട്ടായീ"ന്നൊരു വിളി പിന്നില്‍....

തൂവെള്ള നിറത്തില്‍ പന്തലിച്ചു നില്‍ക്കുന്ന കാപ്പിപ്പൂക്കളും ഏലത്തിന്റെ മാസ്മരഗന്ധമൂറിയ ഇളം കാറ്റിലാടുന്ന കാട്ടുപൂക്കളും നിറഞ്ഞ അടുക്കടുക്കായ് വര്‍ണ്ണവിസ്മയം ഒരുക്കിയ മഞ്ഞുമൂടിയ മലകളുടെ മടിത്തട്ട് കീറി മുറിച്ച ചെമ്മണ്‍ പാതയുടെ ഇരുവശങ്ങളിലായ് നടക്കവേ പ്രായത്തിനപ്പുറം പക്വത നിറഞ്ഞ വാക്കുകളില്‍ കുടുംബ പശ്ചാത്തലവും വിവാഹം
കഴിയാത്ത മൂന്ന് സഹോദരിമാരുടെയും  മിശ്ര വിവാഹിതരായ മാതാപിതാക്കളുടേയും ഒപ്പം ഇൗ കുഗ്രാമം വിട്ട് പട്ടണത്തില്‍ ജീവിക്കാനുള്ള ആഗ്രഹങ്ങളും വിഷയങ്ങളായി ഞാനും ചില തീരുമാനങ്ങള്‍ ആലോചിച്ചെങ്കിലും അധികം തുറന്നു പറഞ്ഞില്ല വീടെത്താറായപ്പോഴേക്കും മാനസികമായ വലിയൊരടുപ്പം ഞങ്ങള്‍ക്കിടയില്‍ വളര്‍ന്നിരുന്നു...

സമയം വെെകിയതിനാല്‍ വേഗം പുഴ കടന്നു, ഏകദേശം പന്ത്റണ്ട് കിലോമീറ്റർ നടന്നിട്ടുണ്ടാവും ക്ഷീണം കൊണ്ട് പെട്ടെന്നു ഉറങ്ങാന്‍ കിടന്നു അതിനിടയിലാണ് മായിന്‍ നാട്ടുകാരനാണെന്നും പറഞ്ഞ് കിടക്കാന്‍ കൂട്ടിക്കൊണ്ടു വന്നവന്‍ ഉള്ള പണവും പിരിവുബുക്കും വെച്ചിരുന്ന ബാഗു മായി പുലര്‍ച്ചെ കടന്നുകളഞ്ഞത് ‍[*].....
ഇതിനിടയിൽ ഒരു വലിയ ബോർഡ് എഴുതാന്‍ കിട്ടി ലോവര്‍ പെരിയാർ ഡാം പണി തുടങ്ങുന്ന സമയമായിരുന്നു അവിടെ വനത്തിനു നടുവിലുള്ള ഡാം സെെറ്റിലെ പാതയോരത്ത് "നിരോധിത മേഖല" എന്നും അതിന്റെ വിശദീകരണവും എഴുതി അതോടൊപ്പം അണക്കെട്ടില്‍ നിന്നും പവ്വര്‍ ഹൗസിലേക്ക് വെള്ളം കൊണ്ടു പോകുന്ന ഭൂമിക്കടിയിലൂടെയുള്ള വലിയ ഭീമാകാരനായ തുരങ്കത്തിലൂടെ ഏകദേശം നാല് കിലോമീറ്റർ ഉള്ളിലേക്കു നടന്നു കാണാൻ പോയത് വലിയൊരനുഭവമായിരുന്നു....
ദിവസങ്ങള്‍ പെട്ടെന്ന് കൊഴിഞ്ഞു വീണു ഒരു രാത്രി ശക്തമായൊരു ഇടിമിന്നലിനകമ്പടിയോടെ മഴയെത്തി പൂഴിമണ്ണില്‍ പുതുവെള്ളം വീണ് നനഞ്ഞപ്പോഴുണ്ടായ മണ്ണിന്റെ ഗന്ധത്തോടൊപ്പം ഞങ്ങളുടെ മനസ്സിലും ഹമീദ്ക്ക പറഞ്ഞ വാക്കുകള്‍ അറം പറ്റിയതു പോലെ മുഴങ്ങിക്കേട്ടു...

പെട്ടന്നായിരുന്നു ആ മാററം തുടര്‍ച്ചയായി രാവും പകലും ശക്തമായ കാറ്റിലും മഴയിലും തണുപ്പിലും ക്രമേണ എല്ലാം നിശ്ചലമായി..പകല്‍ കട തുറക്കാതെ വെെകിട്ട് മാത്രം അല്പം തുറക്കും തിരക്കുണ്ടായിരുന്ന സിററിയില്‍ മരണ വീടിന്‍റെ മൂകത തോടുകളും പുഴകളും കര കവിഞ്ഞൊഴുകിയതോടെ പിരിവിനു പോക്കും മുടങ്ങി ആളുകൾ കടം വാങ്ങാനായി നെട്ടോട്ടത്തിലാണ് വാച്ച്,റേഡിയോ, കട്ടില്‍,ടോര്‍ച്ച് എന്തിന് കുട പോലും പണയം വെക്കാനായി ഒാടി നടക്കുന്നവര്‍ വീടുകളിൽ പെെസക്കു പോകുമ്പോൾ ജോലിയില്ലാത്തതിന്‍റെ പട്ടിണിയുടെ ദാരിദ്ര്യത്തിന്‍റെ രോഗങ്ങളുടെ കഥകൾ മാത്രമേ കേള്‍ക്കാനുള്ളൂ....
ഇതിനിടയിൽ പണം ചോദിക്കാന്‍ പോലുമാകാതെ മടങ്ങി, ആത്മഹത്യ,അവിഹിത ബന്ധം, തല്ല് കത്തിക്കുത്ത്,ബന്ധം പിരിയല്‍ ഇങ്ങിനെ പലതും മറ്റൊരു വഴിക്ക്,
പല വീട്ടിലെയും ബുദ്ധി മുട്ട് കണ്ട് അങ്ങോട്ട് പണം കൊടുത്തു, വരവി‍ല്ല ചിലവു മാത്രം ചരക്ക് കടം തന്ന കടക്കാരുടെ അടുത്തേക്കും വീട്ടിലേക്കും പോയിട്ട് ആഴ്ചള്‍ പലത് കഴിഞ്ഞു ചിലര്‍ നാട്ടിലെ വീട്ടിലന്വേഷിച്ചു പോയി ഭീക്ഷണിപ്പെടുത്തി അവര്‍ക്കും ഒരറിവുമില്ല മൊബൈൽ കേരള ത്തില് തന്നെ‍ വന്നിട്ടില്ല ഭാഗ്യം ഇവിടെ പോസ്റ്റോഫീസിലും ഒരു കടയിലും മാത്രമേ ഫോൺ കണ്ടിട്ടുള്ളൂ...
കലങ്ങി മറിഞ്ഞ് കര കവിഞ്ഞൊഴുകുന്ന പെരിയാറിന്റെ ഇക്കരെ തുടിക്കുന്ന ഹൃദയവുമായ് മറുകര നോക്കി പലവട്ടം തിരികെ പോയി...

മഴ വീണ്ടും തിമിര്‍ത്തു ചെയ്തു വലിയ മഴക്കിടയില്‍ നൂലുപോലെ തുടര്‍ച്ചയായ് പെയ്യു
ന്ന മഴയില്‍ റോഡുകളിലെല്ലാം പായലും വഴുക്കലും നിറഞ്ഞു മലമ്പാതകളിലെ വീടുകളിലേക്ക് കയറാനോ കയറിയാല്‍ ഇറങ്ങാനോ കഴിയാതായ് മൂന്ന് പേരുടെ ചിലവിനുള്ള പണം പോലും കിട്ടാതായി മായിന്‍ സീസണാകുമ്പോള്‍ വരാമെന്നു പറഞ്ഞു പടിയിറങ്ങി,അബുവും ഞാനും കുറച്ച് കൂടി പിടിച്ച് നിന്നു തല്‍ക്കാലം കുറച്ചു കാശുണ്ടെങ്കില്‍ അത് പാര്‍ട്ടികള്‍ക്ക് കൊടുത്തു അവധി ചോദിക്കാമായിരുന്നു...
അവസാനം എന്തെങ്കിലും വഴി നോക്കാമെന്നു പറഞ്ഞ് അബുവും പോയി, ഇനി ഞാൻ മാത്രം എനിക്ക് പോകാനാവില്ല കാരണം കടമെടുത്തവരേക്കാളും പ്രയാസം നേരിടേണ്ടി വരിക എവിടെയും ജാമ്യം നിന്നവനാണല്ലോ...കൊച്ചിയിലെജീവിതത്തില്‍ പട്ടിണിയെ മാത്രമേ നേരിടേണ്ടി വന്നുള്ളൂ എങ്കില്‍ ഇവിടെ ചിന്തിക്കാന്‍ പോലും കഴിയാത്തൊരു തുക കടക്കാരനായി ഇടിയും മിന്നലും പേമാരിയും ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും ഇഴജന്തുക്കളും ഭീക്ഷണിയുയര്‍ത്തുന്ന ഒാലമറച്ച ഒട്ടും സുരക്ഷിത്വമല്ലാത്ത മുറിയിൽ മനസുരുകി കണ്ണീര്‍ വാര്‍ത്ത്
അടുത്ത സീസണു വേണ്ടി
ഞാൻ കാത്തിരുന്നു....
(തുടരും)

പലായനം 7

ഇബ്രാഹിം ക്യാമ്പസ്‌
ഒറിജിനല്‍ പോസ്റ്റ്‌

No comments:

Post a Comment