Wednesday, 18 January 2017

പലായനം 5



പെരിയാറിലെ പാറക്കെട്ടുകള്‍ക്കിടയില തടികള്‍ ചേർത്തിട്ട പാലത്തിലൂടെ സര്‍ക്കസ്ക്കസ് കാരന്‍റെ ഞാണിന്‍മേല്‍ കളി പോലെ നടന്ന് അക്കരെ കുന്നിന്‍ മുകളിലെ വിശാലമായ കുരുമുളക് തോട്ടത്തിലൂടെ കയറുമ്പോള്‍ പഴയൊരു ഒാടിട്ട വീട് നടന്നു മടുത്തു വന്ന ഞങ്ങള്‍
അല്‍പസമയം വരാന്തയിലിരുന്നു അവർ കുറച്ച് തുണികള്‍ വാങ്ങി പിന്നെ ഫോട്ടോ എടുക്കും എന്ന കാര്യം പറഞ്ഞപ്പോള്‍ ഇളയ മകന്റെയും മകളുടേയും പടമെടുക്കാന്‍ പറഞ്ഞു അങ്ങിനെയാണ് ഞാൻ അവളെ ആദ്യമായ് കണ്ടത്...

ആ സമയം കൂട്ടുകാര്‍ പോയിരുന്നു അവരോടൊപ്പമെത്താന്‍ വേഗത്തില്‍ നടക്കുന്നതിനിടയിലാണ്പിന്നില്‍ നിന്നൊരു വിളി കേട്ടത് "ചേട്ടായീ" അവളായിരുന്നു "എന്തേ" "
ഫോട്ടോ എന്നാ കിട്ടുന്നെ" "അടുത്ത ഞായറാഴ്ച" എന്താ പേര്
"ശാലിനി"എവിടാ പഠിക്കുന്നെ" "മുരിക്കാശ്ശേരീലാ" ഞാമ്പോവാണേ" ചിരിച്ചുകൊണ്ട് വേഗത്തില്‍ അവള്‍ മലഞ്ചരുവിലൂടെ അതിവേഗം പോകുന്നത് നോക്കിനിന്നു, പതിവായി ചോറുണ്ണുന്ന കടയില്‍ കൂട്ടുകാര്‍ എന്നെ കാത്തു നിന്നിരുന്നു.."അബൂ എങ്ങനുണ്ടിന്ന് " "കുഴപ്പമില്ല കൊറച്ചൂടെ മോഡല്‍ സാരി വേണം പലരും ചോദിക്കുന്നുണ്ട് " "ഇൗയാഴ്ചത്തെ കളക്ഷന്‍ കൊണ്ട് സാരിയെടുക്കാം" ഹോള്‍സെയിലുകാര്‍ക്ക് പെെസകൊടുക്കാതെ സാരിയെടുത്തു ശരിക്കും വിലക്കുറവില്‍ ഏറ്റുമാനൂരില്‍ നിന്നും നല്ല സാരികള്‍ കിട്ടി അതുകൊണ്ട് തന്നെ കുറഞ്ഞ വിലക്ക് ചൂടപ്പം വിറ്റുപോയി...
ഫോട്ടോയുടെ പ്രിന്‍റ് വന്നു ഒരുപാട് പടം കൊടുക്കാനുള്ളതിനാല്‍ ഒറ്റക്കാണ് പോയത് ഒാരോ വീട്ടിലേയും കോപ്പി കൊടുത്ത് അവസാനം പുഴ കടന്ന് കയറ്റം കയറി ശാലിനിയുടെ വീട്ടിലേക്കുള്ള വഴിയരികിലെ കുരുമുളക് തോട്ടത്തില്‍ അണപ്പ് മാറ്റാനായി നിന്നു പെരിയാറിന്റെ വന്യമായ വിദൂര ദൃശ്യം ദൂരെ ഒരു വല്യ വെള്ളച്ചാട്ടവും.....
ഒരു പടമെടുത്തു തിരിഞ്ഞു നോക്കിയപ്പോള്‍
വാര്‍ദ്ധക്യത്തിലേക്ക് കടന്നൊരാള്‍ മുളയേണിയില്‍ കയറി മുളക് പറിക്കുന്നത് കണ്ടു
 "നിങ്ങളല്ലേ കഴിഞ്ഞാഴ്ച മക്കളുടെ ഫോട്ടോ എടുത്തത് " 
"അതേ" 
ഇന്നു ഞങ്ങളുടെ ഒരു കുടുംബ ഫോട്ടോ എടുക്കണം വീട്ടിലേക്കു നടന്നോ ഇപ്പ വരാം" അവിടെയെത്തി എല്ലാവരും റെഡിയാകുന്നതിനിടയില്‍ അദ്ദേഹമെത്തി വിശേഷങ്ങൾ പറഞ്ഞിരുന്നു, "എങ്ങിനൊണ്ട് ഇത്തവണ മുളക്"..."ഇൗ വര്‍ഷം നല്ല വിളവാണ് നല്ല വിലയും പക്ഷേ നമുക്കെന്ത് പ്രയോചനം" അയാളുടെ മുഖത്ത് നിരാശ പടര്‍ന്നു "പിന്നെന്താ പ്രശ്നം ഇത്തവണ നല്ല വിളവല്ലേ" കഴിഞ്ഞ കൊല്ലം ഭാര്യക്കു സുഖമില്ലാതായപ്പം പെെസക്കൊരുപാടോടി എങ്ങും കിട്ടിയില്ല പതിവായി മുളക് കൊടുത്തിരുന്ന വര്‍ക്കിച്ചായനോട് കാലു പിടിച്ച് ചോദിച്ചു അവസാനം അയാള് പറഞ്ഞു " ഇരുപത്തയ്യായിരം തരാം ഇത്തവണത്തെ വിളവ് മൊത്തം എനിക്ക്" സമ്മതമാണേല്‍ കാശിപ്പത്തരാം,ഗത്യന്തരമില്ലാതെ അത് വാങ്ങി ഇക്കൊല്ലം ഒരു ലക്ഷത്തിനുമേല്‍ വിളവുണ്ട് രണ്ട് മക്കളെ വിവാഹം കഴിപ്പിച്ചിറക്കി വിടാമായിരുന്നു....
പക്ഷേ വിധിച്ചിട്ടില്ല ഇതിപ്പം പറിച്ചു കൊടുക്കുന്നതിന് ദിവസക്കൂലി കിട്ടും...അറുപത് രൂപാ...എന്‍റെ മനസ്സ് വല്ലാതെ നൊന്തു എവിടെയും ഷെെലോക്കുമാരാണ് നാട്ടിലും നഗരത്തിലും...ആ ദെെന്യത എന്‍റെ മനസ്സിനെ കുത്തി നോവിച്ചു ഇവിടെ മിക്കവരും മൊതലാളീന്നാ ഞങ്ങളെ വിളിക്കാറ് സത്യത്തില്‍ ഞങ്ങളും ഷെെലോക്കുമാരുടെ ഇരകളല്ലേ മില്ലുകളില്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന തുണികള്‍ക്ക്
കടമായതിനാല്‍ ഇരട്ടി വിലവാങ്ങി ഞങ്ങള്‍ക്കു ഹോള്‍സെയിലുകാര് തരും ഞങ്ങളത് വീണ്ടും വില കൂട്ടി വില്‍ക്കും, കെെയില് കാശില്ലാത്തോര്‍ക്ക് ഇതൊക്കെ
തന്നെെയേ വഴിയുള്ളൂ
എല്ലാവരും ഒരുങ്ങിത്തയ്യാറായി വന്നു പുത്തനുടുപ്പിട്ട് അവളുമെത്തി കെെകൊണ്ട് ഞാൻ ആംഗ്യം കാട്ടി "കൊള്ളാം" ശരിക്കും ഗ്രാമവിശുദ്ധിയുടെ നിഷ്ക്കളങ്കമായൊരു ചിരിയോടെ "പഴയതാ കഴിഞ്ഞ ഒാണത്തിന് തോപ്രംകുടിയില്‍ പോയി വാങ്ങിയതാ"ഫോട്ടോ എടുത്തു
മടങ്ങി സിറ്റിയിലെത്തുമ്പോള്‍
ശമേലുകുട്ടിച്ചേട്ടന്‍ നാലു കാലില്‍ തെറിയുടെ പൂരം നടത്തുന്നു ഇടക്ക് മീശപിരിക്കും ആഞ്ഞു തുപ്പും ഇത് പതിവ് കാഴ്ച്ചകളിലൊന്നാണ്
ഇദ്ദേഹം പഴയൊരു റൗഡിയാ പേരുകേട്ടാല്‍ നാടു വിറക്കുമായിരുന്നു ആരോ ഒരിക്കല്‍ തോട്ടിയില്‍ അരിവാളു കെട്ടി നെഞ്ചത്തൊരു വലി ഭാഗ്യത്തിനു വയറ്റിലാ കൊണ്ടത് പുറത്ത് വന്ന കൊടലും പണ്ടോം
വാരി വയറ്റിലേക്കിട്ടു കെെപൊത്തിപ്പിടിച്ച് കുത്തിയവനെ എറിഞ്ഞു വീഴ്ത്തീട്ടാ ആശുപത്രീ പോയത്.....
അവിടെ ഡോക്ടർ പഠിച്ച പണി പതിനെട്ടും പയറ്റീട്ടും കൊടലും പണ്ടോം വയറ്റില് കൊള്ളൂല അവസാനം എങ്ങനൊക്കെയോ തുന്നിക്കെട്ടി പക്ഷേ കുറച്ച് ഭാഗം പുറത്തേക്ക് തള്ളി തൂങ്ങി ക്കിടപ്പുണ്ട് ശ്വാസം വിടാതെ നീട്ടിത്തെറി പറയുമ്പം അത് വീര്‍ത്ത് വരും എനിക്കയാളെ വല്ലാതെ പേടിയാ ഞാൻ ഒളിച്ചും പാത്തും അയാളെ മറികടന്ന് റൂമിലെത്തുമ്പോള്‍ നാട്ടുകാരനായ പാത്രക്കച്ചവടക്കാരന്‍ ഹമീദിക്കാ മുറിയില്‍ ഉണ്ട്
"ഇനി കഷ്ടിച്ച് ഒന്നര മാസം കൂടിയേ സീസണുള്ളൂ പിന്നെ മഴ തുടങ്ങും അതുകഴിഞ്ഞാല്‍ പിന്നെ അഞ്ചു മാസത്തേക്ക് എല്ലാം നില്‍ക്കും വറുതി യുടെ നാളുകളാ പരമാവധി പണം അതിനു മുമ്പ് പിരിച്ചെടുത്ത് പൊക്കോണം" ഞങ്ങള്‍ പരസ്പരമൊന്നു നോക്കി...
എല്ലാവരുടേയും മുഖത്തൊരു കരിനിഴല്‍ വീണു,

ദിവസങ്ങള്‍ പെട്ടന്ന് കൊഴിഞ്ഞു വീണു ശാലിനിയുടെ വീട്ടില്‍ പിരിവിനു പോകുമ്പോള്‍ എന്‍റെ ഹാന്‍റ് ബാഗിലെ ഫോട്ടോസ് പലതും അവള്‍ നോക്കും ചിലപ്പോള്‍ അറിയാതെ ചില ഭാവങ്ങള്‍ ക്യാമറയിലാക്കും പ്രിന്‍ററ് കണ്ട് എന്നെ കൊഞ്ഞനം കാട്ടും അല്ലെങ്കില്‍ ഒത്തിരിയിഷ്ടപ്പെട്ട പടം കൊണ്ടുപോയി ക്ളാസില്‍ കാണിക്കും ആ ബന്ധം ദൃഡമാകുകയായിരുന്നു... കച്ചവടത്തില്‍ കാര്യമായ മാറ്റങ്ങളില്ലാതിനാല്‍ ഹമീദിക്ക പറഞ്ഞതൊക്കെ ഞങ്ങള്‍ മറന്നു കിട്ടാനുള്ളതും കൊടുക്കാനുള്ളതും ഒരുപാട് വര്‍ദ്ധിച്ചത് ഒാര്‍മ്മയില്‍ പോലും വന്നില്ല...ഒരിക്കല്‍ എനിക്ക് തന്ന കത്തിലെ അക്ഷരത്തെറ്റിനു തമാശയായി കുറച്ചധികം കളിയാക്കിയതില്‍ ശാലിനി എന്നോട് പിണങ്ങി പിണക്കമെന്നാല്‍ കടുത്ത പിണക്കം കാണലില്ല, മിണ്ടലില്ല ...
അങ്ങിനെ ചിങ്ങമാസം വരവായ് എങ്ങും ഒാണത്തിനായുള്ള ഒരുക്കങ്ങള്‍ ഞങ്ങളും ഒാണക്കച്ചവടത്തിനായ് ചിട്ടി പിടിക്കലും പര്‍ച്ചേയ്സും ഒാട്ടവും ഒരു വെെകുന്നേരം വഴിയിൽ ശാലിനി യുടെ അമ്മയെ കണ്ടു "അവള് പള്ളിയിലെ അത്തപ്പൂക്കള മല്‍സരത്തിനു പങ്കെടുക്കുന്നുണ്ട് ഞായറാഴ്ച രാവിലെ ഒരു പടം വരച്ചു കൊടുക്കാനവള് പറഞ്ഞു...വരില്ലേ" "വരാം" ഞായറാഴ്ച രാവിലെ ക്യാമറയുമായി പള്ളിയിലെത്തി വിശാലമായ വരാന്തയില്‍ പലതരം പൂക്കള ഡിസെെന്‍ വരച്ചിരിക്കുന്നു, കുരിശിന്റെ ഇരുവശത്തും രണ്ട് പ്രാവുകളുടെ ചിത്രം ചോക്കു കൊണ്ട് വരച്ചു കൊടുത്തിട്ട് ഫോട്ടോ എടുക്കാനായി ഞാൻ നടന്നു അവള്‍ എന്നോട് കാര്യമായ മെെന്‍റൊന്നും കാണിച്ചില്ല...

ഉള്ളിലെവിഷമമടക്കി ഞാനും പിടിച്ചു നിന്നു,അപ്പോഴാണ് ആ അനൗണ്‍സ്മെന്‍റ് അത്തപ്പൂക്കള മല്‍സരം ഒന്നാം സമ്മാനം ശാലിനി.... ഞാൻ സ്റ്റേജിനു മുന്നിലെത്തിയപ്പോള്‍ എല്ലാം കഴിഞ്ഞു നിരാശനായ് തിരികെ നടക്കുമ്പോള്‍ ആ വിളി കേട്ടു "ചേട്ടായീ..." തിരിഞ്ഞു നോക്കുമ്പോള്‍ കോടമഞ്ഞു പുതച്ച മലഞ്ചരുവിലെ ഒാലമേഞ്ഞ പള്ളിമുറ്റത്ത് ട്രോഫിയുമായി അവള്‍ സ്ഫടികത്തുള്ളികള്‍ ഇറ്റിത്തിളങ്ങിയ മിഴികളിലെ നിഷ്ക്കളങ്കത നോക്കി പുഞ്ചിരിച്ചു ഞാന്‍ നിന്നു,...
(തുടരും)

പലായനം 6

No comments:

Post a Comment